കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച ചലച്ചിത്ര നടിക്ക് നേരെ നടന്ന അക്രമത്തിൽ മുഖ്യപ്രതി ദിലീപിന് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിെൻറ ഭാഗമാണെന്ന് ആർ.എം.പി.െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ബോധ്യപ്പെടുത്താതെ അന്വേഷണം പൂർത്തിയായെന്ന് ധരിപ്പിക്കുക വഴി ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണുണ്ടാക്കിയത്.
ഇതേ പ്രോസിക്യൂട്ടർ തന്നെയാണ് നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ കേസിൽ മാനേജ്മെൻറിന് ഒപ്പം നിന്ന് കേസ് അട്ടിമറിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സ്വാധീനമായേ പ്രോസിക്യൂഷൻ നടപടിയെ കാണാൻ കഴിയൂ. കേരളീയ സ്ത്രീ സമൂഹത്തിനേറ്റ കനത്ത ആഘാതമാണിതെന്നും, സർക്കാറിെൻറ ഈ ഒത്തുകളിക്കെതിരെ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എൻ. വേണു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.