പെൻഷൻ ചലഞ്ച്: നിർബന്ധിക്കില്ല; ഇഷ്ടമുള്ള തുക നൽകാം

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനുള്ള പെൻഷൻ ചലഞ്ചിൽ ഒരു മാസത്തെ പെൻഷനോ, സാധിക്കാത്തവർക്ക് ഇഷ്ടമുള്ള തുകയോ സംഭാവന നൽകാമെന്നും നിർബന്ധിക്കില്ലെന്നും ധാരണ. പെൻഷൻകാരുടെ സംഘടനകളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഒറ്റത്തവണയായോ ഗഡുക്കളായോ ഒരു മാസത്തെ പെൻഷൻ നൽകാം. സമ്മതപത്രത്തിെൻറ അടിസ്ഥാനത്തിലേ തുക പിടിക്കൂ. ജീവനക്കാരോടുള്ള സമീപനല്ല, പെൻഷൻകാരോടുള്ളതെന്നും ജീവനക്കാരിൽനിന്ന് ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് ഇൗടാക്കിയപ്പോൾ പെൻഷൻകാരെ ഒഴിവാക്കിയത് ഇതു മൂലമാണെന്നും മന്ത്രി ചർച്ചക്കു ശേഷം പറഞ്ഞു.

പ്രളയം ദുരിതം വിതച്ച ആദ്യഘട്ടത്തിൽതന്നെ പെൻഷൻകാർ തങ്ങളുടെ പെൻഷൻ വിഹിതം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ മുന്നോട്ട് വന്നിരുന്നു. ഇൗ ഘട്ടത്തിൽ പെൻഷൻ വിഹിതം സമ്മതപത്രത്തിെൻറ അടിസ്ഥാനത്തിൽ എങ്ങനെ സമാഹരിക്കണമെന്നതടക്കം നിർദേശങ്ങളുൾപ്പെടുത്തി ട്രഷറി ഡയറക്ടർ ആഭ്യന്തര സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇൗ സർക്കുലറിെൻറ അടിസ്ഥാനത്തിൽതന്നെ പെൻഷൻ തുക ഇൗടാക്കൽ തുടരും. ശനിയാഴ്ചയിലെ ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി സാധ്യമാകും വേഗത്തിൽ വിശദമായ ഉത്തവിറക്കാനാണ് തീരുമാനം.

നിലവിൽ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം പെൻഷൻകാരാണുള്ളത്. ആദ്യപ്രളയം നാശം വിതച്ച ഘട്ടത്തിൽതന്നെ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 25 ലക്ഷം രൂപ ആഗസ്റ്റ് ഒന്നിന് ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. തുടർന്ന് ഒരു ദിവസത്തെ പെൻഷൻ വേണമെന്ന സർക്കാർ അഭ്യർഥനയും പെൻഷൻകാർ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ 50 ശതമാനം പെൻഷൻകാരും പ്രളയബാധിത മേഖലയിലുള്ളവരാണ്. എറണാകുളം ജില്ലയിൽ പ്രളയബാധിതരായി 19,000 പെൻഷൻകാരാണുള്ളത്.

Tags:    
News Summary - Kerala government penson challenge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.