പട്ടാമ്പി (പാലക്കാട്): ഓങ്ങല്ലൂർ നമ്പാടത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഓങ്ങല്ലൂർ നമ്പാടത്ത് ചുങ്കത്ത് വീട്ടിൽ പരേതനായ അബ്ദുറഹിമാെൻറ മക്കളായ ബാദുഷ (38 ), ഷാജഹാൻ (40), സാബിറ (44) എന്നിവരാണ് ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. പരിക്കേറ്റ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നതാണ് അപകടകാരണമെന്നാണ് സൂചന. വീട് ഏകദേശം പൂർണമായും തകർന്നു. ബാദുഷ ചൊവ്വാഴ്ച വൈകീട്ട് നാലിനും മറ്റ് രണ്ടുപേർ രാത്രി എട്ടരയോടെയുമാണ് മരിച്ചത്. മാതാവ് നബീസയാണ് ചികിത്സയിലുള്ളത്. സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ നാലുപേരെയും പരിക്കോടെ പട്ടാമ്പി സ്വകാര്യാശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
ഷൊർണൂർ ഫയർഫോഴ്സും പട്ടാമ്പി പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരിച്ച ബാദുഷ അവിവാഹിതനാണ്. പിതാവ് മൃതദേഹങ്ങൾ ബുധനാഴ്ച പോസ്റ്റ്മോർട്ടശേഷം വീട്ടിൽ കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.