ജോസിനൊപ്പം എൽ.ഡി.എഫിലേക്കില്ല; ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തിലേക്ക്

കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് എതിരെ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. ജോസ് കെ. മാണിയുടെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. പി.ജെ ജോസഫ് വിഭാഗത്തിലേക്ക് പോകാനാണ് പുതുശേരിയുടെ തീരുമാനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പി.ജെ. ജോസഫുമായി പുതുശേരി ചർച്ച നടത്തി. വൈകാതെ വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശത്തിലുള്ള എതിർപ്പിനെ തുടർന്നാണ് പാർട്ടി വിടുന്നതെന്നാണ് ജോസഫ് എം. പുതുശേരി വ്യക്തമാക്കുന്നത്. എൽ.ഡി.എഫിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളിൽ പുതുശേരി അതൃപ്തനായിരുന്നു. പാർട്ടിയുടെ ഉന്നതാധികാര സമിതി അടക്കമുള്ള ഫോറങ്ങളിൽ ഇടത് പ്രവേശനത്തിനുള്ള എതിർപ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫ് ബന്ധം വിച്ഛേദിച്ച ശേഷം കേരള കോൺഗ്രസിൽ നിന്ന് പുറത്തു വരുന്ന ആദ്യ നേതാവാണ് പാർട്ടി ഉന്നതാധികാര സമിതിയംഗമായ ജോസഫ് എം. പുതുശേരി. മൂന്നുതവണ (1991, 2001, 2006) കല്ലൂപ്പാറ സീറ്റിൽ നിന്ന് എം.എൽ.എയായ പുതുശേരി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മാത്യു ടി. തോമസിനോട് പരാജയപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.