തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ശുചീകരണ ദൗത്യവുമായി കേരളം കൈകോർത്തു. വീട് പരിസരങ്ങൾ മുതൽ ചുറ്റുവട്ടവും നിരത്തും തെരുവുകളും വൃത്തിയാക്കിയുള്ള ശ്രമദാനങ്ങളാണ് ഞായറാഴ്ച നടന്നത്. മന്ത്രിമാർ മുതൽ വാർഡ് മെംബർമാർ വരെയുള്ള ജനപ്രതിനിധികൾ അണിനിരന്ന ശുചീകരണ ദൗത്യത്തിൽ സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക കൂട്ടായ്മകും ക്ലബുകളുമടക്കം പങ്കാളികളായി.
തദ്ദേശസ്ഥാപനങ്ങൾക്കായിരുന്നു െപാതുസ്ഥല ശുചീകരണത്തിെൻറ ചുമതല. കാടുപിടിച്ചുകിടന്ന ഇടവഴികൾ മുതൽ പ്രധാന പാതയോരങ്ങളിലെ കാട്ടുപടർപ്പുകൾ വരെ വെട്ടി വെടിപ്പാക്കി. മാലിന്യം നീക്കംചെയ്തു. വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകളും ഇല്ലാതാക്കുന്നതിന് ജലസ്രോതസ്സുകളിലെ മാലിന്യം കോരി മാറ്റി. വിവിധ വിഭാഗങ്ങളുടെ പിന്തുണയോടെയായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ. വാർഡ് തല സമിതികളും യുവജന കൂട്ടായ്മകളുമെല്ലാം സജീവമായി പെങ്കടുത്തു.
കോവിഡ് കാലത്ത് രൂപവത്കരിച്ച സന്നദ്ധ സേനയായ കമ്യൂണിറ്റി വളൻറിയർ കോർപ്സും ശുചീകരത്തിന് രംഗത്തിറങ്ങി.
പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി ശുചീകരണ ദിനമായി ആചരിക്കാൻ സർക്കാർ ആഹ്വാനം ചെയ്തത്. സർവകക്ഷിയോഗത്തില്‍ ഉയർന്ന അഭിപ്രായ പ്രകാരമാണ് യജ്ഞം നടത്തുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.