നിലമ്പൂർ: പച്ചക്കറിയുമായി നാടുകാണി ചുരം ഇറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു. നിയന്ത്രണംവിട്ട ലോറിയിൽനിന്ന് ക്ലീനറോട് പുറത്തേക്ക് ചാടാൻ പറഞ്ഞ് ഡ്രൈവർ ലോറി മരത്തിലിടിപ്പിച്ച് നിർത്തി. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുറത്തേക്ക് ചാടിയ ചെർപ്പുളശ്ശേരി സ്വദേശിയായ ക്ലീനറുടെ കൈയൊടിഞ്ഞു.തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിന് 200 മീറ്ററോളം അകലെയാണ് ലോറിയുടെ ബ്രേക്ക് പോയത്. റോഡിെൻറ ഇടതുഭാഗത്ത് മൺതിട്ടകളിൽ ലോറി ഇടിപ്പിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോറി റോഡരികിലെ മൂന്ന് വൈദ്യുതി തൂണുകളും ചുരത്തിൽ പ്രവൃത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ റോഡരികിൽ നിർത്തിയിട്ട ഒരു മിനി ഗുഡ്സ് വാഹനവും തകർത്തു. ചുരം ഇറക്കത്തിൽ വേഗത കൂടി വന്ന ലോറി റോഡരികിലെ വലിയ മരത്തിൽ ഇടിപ്പിച്ച് ഡ്രൈവർ നിർത്തുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി. ലോറിയുടെ മുൻഭാഗം പാടെ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.