കാട്ടാക്കട: അർധരാത്രി വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി മണ്ണിടിച്ച് കടത്തുന്നത് ത ടഞ്ഞ അമ്പലത്തിൻകാല സ്വദേശി സംഗീതിനെ (40) മണ്ണുമാന്തികൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ അറസ്റ്റിൽ.
മണ്ണുമാന്തിയന്ത്രത്തിെൻറ ഉടമ കാട്ടാക്കട ചാരുപാറ കോട്ടേക്കോണം വീട്ടിൽ സജു എന്ന സ്റ്റാൻലിൻ ജോൺ (48), ടിപ്പർ ലോറി ഉടമ ചെമ്പനാകോട് കിഴമച്ചൽ പത്മിനി നിവാസിൽ മണികണ്ഠൻ എന്ന ഉത്തമൻ (34), ടിപ്പർ ൈഡ്രവർ കൊല്ലകോണം കുഴിവിളവീട്ടിൽ ലിനു (30), ലോറി ക്ലീനർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ (25), മണ്ണുമാന്തിയന്ത്രത്തിെൻറ ൈഡ്രവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ (24), ഇവരെ ഒളിവിൽ താമസിക്കാൻ സഹായം ചെയ്തതിനും ലോറികൾ ഒളിപ്പിച്ചതിനും ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷാഭവനിൽ തേങ്ങാ അനീഷ് എന്ന വിനീഷ് (25), ചെമ്പൂര് പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മി ഭവനിൽ ഉണ്ണി എന്ന ലാൽകുമാർ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് റൂറൽ എസ്.പി അശോക് കുമാർ, നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവർ അറിയിച്ചു.
അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടയുകയും മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും കൊണ്ടുപോകുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.