-എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പാക്കേജിന് 17കോടി അനുവദിച്ചത് ആശ്വാസം കാസർകോട്: സംസ്ഥാന ബജറ്റിൽ ജില്ല പതിവുപോലെ പ്രതീക്ഷിച്ചു. അവസാനം നിരാശയും. ജില്ലയുടെ വികസനത്തിൽ ഏറ്റവും പ്രധാനമായ വികസന പാക്കേജിന് 75 കോടി മാത്രമാണ് അനുവദിച്ചത്. കാസർകോട് വികസന പാക്കേജിൽ പണമില്ലാതെ പ്രയാസപ്പെടുന്ന വേളയിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനമാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഇടുക്കി, വയനാട് പാക്കേജുകൾക്കൊപ്പം 75കോടി അനുവദിക്കുകയാണുണ്ടായത്. കാസർകോടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 2012ൽ പ്രഖ്യാപിച്ച വികസന പാക്കേജിൽ എല്ലാവർഷവും ഫണ്ട് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. വികസന പാക്കേജ് നടപ്പാക്കാൻ 12,000 കോടി വേണമെന്നാണ് പ്രഖ്യാപന വേളയിൽ നിർദേശിച്ചത്. എല്ലാവർഷവും ഫണ്ട് അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂൾ കെട്ടിടം, പാലം, തടയണ തുടങ്ങി നൂറുകണക്കിന് പദ്ധതികളാണ് വികസനപാക്കേജ് വഴി നടപ്പാക്കുന്നത്. കാസർകോട് ഗവ. മെഡിക്കൽ കോളജ്, കെൽ, ഇ.എം.എൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് 17കോടി അനുവദിച്ചതും ആശ്വാസം. പക്ഷേ, ഈ തുക വളരെ കുറവാണ്. എയർ സ്ട്രിപ് ഡി.പി.ആർ പ്രഖ്യാപനം വീണ്ടും പെരിയ എയർസ്ട്രിപ് വീണ്ടും ചർച്ചയാവുകയാണ്. ആഭ്യന്തര സർവിസിനു മുൻതൂക്കം നൽകി പെരിയയിൽ എയർ സ്ട്രിപ് നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായി. ഇടക്കാലത്ത് ചർച്ച നിലക്കുകയും ചെയ്തു. ഇടുക്കി, വയനാട്, കാസർകോട് എയര്‍ സ്ട്രിപ്പ് നിർമാണത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പടെ പ്രാരംഭ പ്രവർത്തനത്തിനും 4.51 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. എന്നാൽ, 2020ൽ ധനമന്ത്രി തോമസ് ഐസക്കും പെരിയ എയർസ്ട്രിപ് ഡി.പി.ആറിന് ഒന്നരക്കോടി അനുവദിച്ചിരുന്നു. ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കൊപ്പമായിരുന്നു അന്നും എയർ സ്ട്രിപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നതെന്നതാണ് കൗതുകകരം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കാര്യങ്ങളാണ് അന്നും പറഞ്ഞത്. ഒന്നും നടന്നില്ലെന്നു മാത്രം. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ എയർ സ്ട്രിപ്പ് പ്രഖ്യാപനം ആത്മാർഥമായാണോ എന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.