കാഞ്ഞങ്ങാട്: സി.പി.എം ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കൊടിയേറും. കേരള രൂപവത്കരണത്തിനും മുമ്പേ കമ്യൂണിസ്റ്റുകൾ ഭരിച്ചുതുടങ്ങിയ ഗ്രാമത്തിൽ ആദ്യമായെത്തിയ സമ്മേളനത്തെ വൻ ആഘോഷത്തോടെയാണ് ജനം വരവേറ്റത്. പതാക, ദീപശിഖ കൊടിമര ജാഥകളെ വരവേൽക്കാൻ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ ജനാവലിയെത്തി. ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി ദീപശിഖാ ജാഥ കയ്യൂരിൽ നിന്നും പതാക ജാഥ പൈവളികയിൽ നിന്നും കൊടിമര ജാഥ ചീമേനിയിൽ നിന്നുമാണ് വന്നത്. കൊടിമരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരനും ദീപശിഖ ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണനും പതാക സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രനും ഏറ്റുവാങ്ങി. ജനശക്തി കലാവേദിയുടെ ബാൻഡ് മേളത്തിൻെറ അകമ്പടിയോടെയാണ് ജാഥകളെത്തിയത്. ജില്ല സമ്മേളനം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, കെ.കെ. ശൈലജ എം.എൽ.എ എന്നിവർ കഴിഞ്ഞദിവസം രാത്രിയോടെ എത്തി. സംസ്ഥാന നേതാക്കളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.പി രാമകൃഷ്ണൻ, എം.വി ഗോവിന്ദൻ എന്നിവരും വെള്ളിയാഴ്ച സമ്മേളനത്തിലുണ്ടാകും. ഞായറാഴ്ചയാണ് സമാപനം. പടം: കൊടിമര ജാഥ സമ്മേളന നഗരിയായ മടിക്കൈയുടെ മണ്ണിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.