നാട് തുറന്നു; നഗരം സജീവം(പാക്കേജിലേക്ക്)കോവിഡ് കുറച്ചാൽ തുറക്കാം; ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്ക്കാസർകോട്: ലോക്ഡൗൺ നിയന്ത്രണങ്ങളോടെ പൂർണ ഇളവ് ലഭിച്ച കാസർകോട് നഗരത്തിലേക്ക് ഇന്നലെ വാഹനങ്ങൾ ഒഴുകി. ശരാശരി പോസിറ്റിവിറ്റി എട്ടിൽ താഴെയുള്ള എ. കാറ്റഗറിയിലേക്ക് അതിവേഗം സഞ്ചരിച്ചത് കാസർകോട് നഗരസഭയെ പൂർണതോതിൽ തുറക്കുന്നതിന് വഴിയൊരുക്കി. ഇത് നഗരത്തിൻെറ സമീപ പ്രദേശങ്ങൾക്കും ആശ്വാസമേകി. ഇന്ന് മുതൽ വാർഡ് തലത്തിലായിരിക്കും ജില്ലയിൽ അടക്കലും തുറക്കലും. അതിലും തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വർധിക്കും. നഗരസഭ ചെയർമാൻ വി.എം. മുനീറിൻെറ സാന്നിധ്യത്തിൽ അടിക്കടി നടക്കുന്ന കൂടിയോലോചനകളിലൂടെയാണ് കോവിഡ് കുറഞ്ഞ പ്രദേശമാക്കി കാസർകോട് നഗരത്തെ മാറ്റിയത്. ഇത് നഗരത്തെ കൂടുതൽ വേഗത്തിൽ സജീവമാക്കുന്നതിലേക്ക് നയിച്ചു. സമീപ പഞ്ചായത്തായ മൊഗ്രാൽ പുത്തൂരിൽ ഭാഗിക ലോക്ഡൗണാണുള്ളത്. മൊഗ്രാൽ പുത്തൂർ ബി. കാറ്റഗറിയായതിനാൽ ഇളവുകളുണ്ട്. അതേസമയം ചെങ്കളയിലും നിയന്ത്രണങ്ങളോടെ അവശ്യ സാധനങ്ങളുടെ കടകൾ തുറക്കാം. സി. കാറ്റഗറിയിൽപെട്ട ചെങ്കളയിൽ 50 ശതമാനം ജീവനക്കാരോടെ സ്ഥാപനങ്ങൾ തുറന്നു. ഹോട്ടലുകളിൽ പാഴ്സൽ സംവിധാനമൊരുക്കി. ചെങ്കളയിൽ കോവിഡ് നിരക്ക് കുറഞ്ഞുവരുന്നതായാണ് സൂചിപ്പിക്കുന്നത്. ടി.പി.ആർ നിരക്ക് കുറയുന്നതിനനുസരിച്ച് തുറക്കാമെന്ന നിബന്ധന വന്നതോടെ കോവിഡ് നിരക്ക് കുറക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കായി. ജില്ലയിൽ വാർഡ് തലത്തിലാണ് നിയന്ത്രണം. എന്നാലും പഞ്ചായത്തുകൾക്കാണ് ടി.പി.ആർ നിരക്ക് കുറക്കേണ്ട ഉത്തരവാദിത്തം. തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് കുറക്കുന്ന മത്സരത്തിലേക്ക് നീങ്ങുന്ന സ്ഥിതിയായി. ടി.പി.ആർ അനുസരിച്ച് അടക്കാനും തുറക്കാനും തീരുമാനിക്കാനുള്ള അധികാരം കലക്ടർക്കും ലഭിച്ചതോടെ ലോക്ഡൗൺ നിയന്ത്രണം പുതിയ തലത്തിലേക്ക് നീങ്ങി. കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചതോടെ നഗരത്തിലേക്കുള്ള ആളുകളുടെ വരവും വർധിച്ചു. 30നു മുകളിൽ ടി.പി.ആർ നിരക്കുള്ളതിനാൽ മധൂർ പഞ്ചായത്തിൽ സമ്പൂർണ ലോക് ഡൗണാണ്. മധൂർ പഞ്ചായത്തിലേക്കും പുറത്തേക്കുമുള്ള പാതകൾ പൊലീസ് അടച്ചു. അത്യാവശ്യക്കാർക്കു മാത്രമേ മധൂരിനു പുറത്തേക്ക് പ്രവേശനം നൽകിയുള്ളൂ. lockdown khd ലോക്ഡൗൺ സമയത്തെ കാഞ്ഞങ്ങാട് നഗരംKS ksd junction ലോക്ഡൗൺ ഇളവിൽ കാസർകോട് ചന്ദ്രഗിരി ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.