-മൂന്നുവർഷത്തിനിടെ പൊതുവിഭാഗത്തിൽനിന്ന് നിയമിച്ചത് 242പേരെ മാത്രം കാസർകോട്: ജില്ലയിൽ വിവിധ വകുപ്പുകളിലെ എൽ.ഡി ക്ലർക്ക് നിയമനം മന്ദഗതിയിൽ. ആഗസ്റ്റ് നാലിന് തീരുന്ന റാങ്ക്ലിസ്റ്റിൽ പൊതുവിഭാഗത്തിൽനിന്ന് 242 പേർക്കാണ് ഇതിനകം നിയമനം ലഭിച്ചത്. 2018 ഏപ്രിൽ രണ്ടിന് നിലവിൽ വന്ന റാങ്ക്ലിസ്റ്റിൽനിന്ന് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിയമനമാണ് നടത്തിയത്. കോവിഡ് മഹാമാരിയും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കമാണ് നിയമനങ്ങൾക്കും തിരിച്ചടിയായത്. ഇതെല്ലാം കണക്കിലെടുത്ത് റാങ്ക് ലിസ്റ്റിൻെറ കാലാവധി നാലുമാസം നീട്ടിെയങ്കിലും അതിൻെറ പ്രയോജനം ഉദ്യോഗാർഥികൾക്ക് ലഭിച്ചിട്ടില്ല. 1530പേരുടെ റാങ്ക്ലിസ്റ്റാണ് ജില്ലയിലേത്. പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കാക്കിയാണ് റാങ്ക് ലിസ്റ്റുണ്ടാക്കിയത്. എന്നാൽ, പല ഒഴിവുകളും കൃത്യമായി പി.എസ്.സിയെ അറിയിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. ഒഴിവുകൾ ആശ്രിത നിയമനത്തിനും സ്ഥാനക്കയറ്റത്തിനും മറ്റും നീക്കിവെക്കുന്നതാണ് തിരിച്ചടിയാവുന്നത്. ആകെ ഒഴിവിൻെറ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനത്തിന് പാടുള്ളൂവെന്ന കോടതി നിബന്ധനപോലും പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ്. റവന്യൂവകുപ്പിലും കോടതികളിലുമുള്ള ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റ േക്വാട്ട പുതുക്കിയതും ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി. റവന്യൂ വകുപ്പിൽ 10ൽനിന്ന് 15ഉം കോടതിവകുപ്പുകളിൽ 10ൽനിന്ന് 40ഉം ശതമാനമാക്കിയാണ് സ്ഥാനക്കയറ്റ േക്വാട്ട നിജപ്പെടുത്തിയത്. എൽ.ഡി. ക്ലർക്കുമാരുടെ സ്ഥാനക്കയറ്റം മന്ദഗതിയിലാവുന്നതും പുതിയ ഒഴിവുകൾ ഇല്ലാതിരിക്കാൻ കാരണമാവുന്നതായി ഉദ്യോഗാർഥികൾ പറഞ്ഞു. ജില്ലയിൽ വിവിധ വകുപ്പുകളിലായി ഒേട്ടറെ ഒഴിവുകളുണ്ട്. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം പല വകുപ്പുകളിലും ആളില്ല. അതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നിലച്ചമട്ടാണ്. ഇൗ സ്ഥിതി കണക്കിലെടുത്ത് റാങ്ക്ലിസ്റ്റിൻെറ കാലാവധി ഇനിയും നീട്ടണമെന്ന് എൽ.ഡി.സി റാങ്ക് ഹോൾേഡഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.