െകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിർമാണ പ്രവൃത്തികൾക്ക് വേഗതയില്ലെന്ന് വിലയിരുത്തൽ. പുതിയ അന്താരാഷ്ട്ര ടെർമിനലിെൻറയും മറ്റ് അറ്റകുറ്റപ്പണികൾക്കും വേഗതയില്ലെന്നാണ് വിലയിരുത്തൽ. തുടർന്ന് ബന്ധപ്പെട്ടവരെ ഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷാണ് ചുമതലയുള്ള എൻജിനീയർമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പുതിയ ടെർമിനലിെൻറ കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളെയും വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എയർപോർട്ട് അതോറിറ്റി ദക്ഷിണ മേഖല ജനറൽ മാനേജർ (എൻജിനീയറിങ്) കെ.കെ. സിങ് കരിപ്പൂർ സന്ദർശിച്ചിരുന്നു.ഇദ്ദേഹം നിർമാണ പ്രവൃത്തിയടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് അതോറിറ്റി ആസ്ഥാനത്തേക്ക് ബന്ധപ്പെട്ടവരെ വിളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.