കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് 2.8 കോടി രൂപയുടെ സ്വർണം പിടികൂടി. ശുചിമുറിയിൽനിന്നും യാത്രക്കാരനിൽനിന്നുമായാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻ റലിജൻസ് 8.4 കിലോഗ്രാം സ്വർണം പിടികൂടിയത്. മലപ്പുറം പാലേമാട് സ്വദേശി മുഹമ്മദലിയിൽനിന്ന് (21) 2.73 കിലോഗ്രാം സ്വർണമിശ്രിതമാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇതിൽനിന്ന് 2.41 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
ഇതിന് 1,00,38,480 രൂപ വിലവരും. സ്വർണം മിശ്രിതരൂപത്തിൽ നാലു പാക്കറ്റുകളിലാക്കി അടിവസ്ത്രത്തിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ശനിയാഴ്ച രാവിലെ അബൂദബിയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരെത്തിയത്.
എമിഗ്രേഷൻ ഹാളിലെ പുരുഷന്മാരുടെ ശുചിമുറിയിൽനിന്ന് മിശ്രിതരൂപത്തിലാക്കി ഒളിപ്പിച്ച 5.65 കിലോഗ്രാം സ്വർണം കണ്ടെടുത്തു. ഇവിടെ ഉപേക്ഷിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സ്വർണത്തിന് 1.8 കോടി രൂപ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.