തിരുവനന്തപുരം: കരമന തളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ ക മ്മീഷൻ കേസെടുത്തു. കരമന സ്വദേശി അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയെന്ന് പരാതി നൽകിയിട്ടും പൊലീസ് ഇടപെടൽ വൈകിയതിനെതിരെയാണ് മനുഷ്യാവകാശ കമീഷൻ കേസ് എടുത്തിരിക്കുന്നത്.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അനന്തുവിെൻറ മൃതദേഹം കരമന ദേശീയപാതക്ക് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്. തട്ടികൊണ്ടുപോയ സംഘം അനന്തുവിനെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. അനന്തുവിന്‍റെ രണ്ട് കൈത്തണ്ടകളിലെ ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.