തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ എക്സൈസ് വകുപ്പ് അഞ്ച് പ്രധാന ചെക്ക് പോസ്റ്റുകളിലും മറ്റ് 41 ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കി. കൂട്ടുപുഴ ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫിസിന്റെയും സംയുക്ത വാഹന പരിശോധനയിൽ 50 ലക്ഷം രൂപയോളം വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി. കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശി സലീൽകുമാർ കെ.പിയെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽനിന്ന് വരുന്നതിനിടയിലാണ് സലീൽകുമാർ പിടിയിലായത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രജിത്ത് സിയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത വാഹന പരിശോധനയിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫിസർ വി.വി. ബിജു, ഇരിട്ടി റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ പ്രമോദ് കെ.പി, ഉമ്മർ കെ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ദിനേശൻ ഇ.സി, രവി കെ.എൻ, ബിജു കെ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് വി.എൻ, കെ.കെ. രാഗിൽ, സനേഷ് കെ.പി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.