വട്ടപ്പാട്ട്, ഒപ്പന മത്സരങ്ങളിൽ ഏത് ടീം ജയിച്ചാലും മുനീർ തലശ്ശേരിക്ക് ‘എ ഗ്രേഡ്’. ഈ വിഭാഗങ്ങളിൽ ആറു ജില്ലകളുടെ 14 ടീമുമായാണ് ഈ പരിശീലകെൻറ വരവ്. മാപ്പിള കവി ടി. ഉബൈദ ിെൻറ പേരിലുള്ള നാലാം വേദിയിൽ മുനീറിെൻറ കുട്ടികൾ നിറഞ്ഞാടി.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള ടീമുകളെയാണ് മുനീർ പരിശീലിപ്പിച്ചത്. 18 വർഷമായി സ്കൂൾ കലോത്സവങ്ങളിൽ ടീമുകളെ പരിശീലിപ്പിക്കുന്നു.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വട്ടപ്പാട്ട്, ഒപ്പന മത്സരങ്ങളിൽ മുനീറിെൻറ ശിഷ്യർക്കാണ് ഒന്നാംസ്ഥാനം. കല്യാണപ്പാട്ടുകാരിയായിരുന്ന ഉമ്മാമ ആമിനയുടെ പാരമ്പര്യത്തിലാണ് ചമ്പാടുകാരൻ ഇശലുകളുടെ ലോകത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.