കഥകൾ പറഞ്ഞും പാട്ടുപാടിത്തന്നും കൂടെനടന്ന മുത്തശ്ശി മരിച്ചെന്ന വാർത്ത അനന്യയറിഞ്ഞത് മത്സരത്തിനായി വേദിയിൽ കയറവെ. ഒടുവിൽ കൂട്ടുകാർക്കൊപ്പം നെഞ്ചുപൊട്ടി അവൾ പാടി. മത്സരം കഴിഞ്ഞപ്പോൾ കൂട്ടക്കരച്ചിലായി.
ആലപ്പുഴ കായംകുളം സെൻറ് മേരീസ് ഹയർ സെക്കൻഡറിയിലെ അനന്യയാണ് എ ഗ്രേഡ് നേട്ടത്തിലും സന്തോഷിക്കാനാകാതെ വിങ്ങുന്ന ഹൃദയവുമായി മത്സരവേദി വിട്ടത്.
അനന്യയുടെ മുത്തശ്ശി ഓമനയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. അനന്യയുടെ അമ്മയും മത്സരം കാണാൻ കാഞ്ഞങ്ങാട്ട് എത്തിയിരുന്നു. ഇവരെ കാത്ത് മൃതദേഹം കായംകുളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പടന്നക്കാട് എസ്.എൻ.എ യു.പി സ്കൂളിലെ വേദി 19ൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ടിലാണ് അനന്യ മത്സരിച്ചത്. മുത്തം നൽകി യാത്രയാക്കിയ മുത്തശ്ശി സ്വീകരിക്കാൻ ഉണ്ടാവില്ലെന്ന േവദനയിലാണ് അനന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.