'ഉള്ളി സുര' എന്ന് വിളിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ട്രോളുകൾ വേദനിപ്പിച്ചുവെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ തുറന്ന് പറച്ചില്‍.
'ഉള്ളി ഉള്ളി' എന്ന വിളി വല്ലാതെ വേദനിപ്പിച്ചു. അത് യാഥാര്‍ഥ്യമുള്ളതല്ല. ഞാന്‍ ബീഫ് കഴിക്കുമോ എന്നതില്‍ എനിക്ക് കൃത്യ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകും എന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന അവസ്ഥ വന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ട്രോളുകള്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ആരോടും സമൂഹ മാധ്യമത്തില്‍ അസഹിഷ്ണുത കാണിക്കാറില്ല. ആരേയും ബ്ലോക്ക് ചെയ്യാറില്ലെന്നും സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.