ചെേങ്കാട്ട തകർത്ത് യു.ഡി.എഫ്

സി.പി.എമ്മിെൻറ ചുവപ്പുകോട്ടയുടെ അടിത്തറയിളക്കി കണ്ണൂരിൽ കെ. സുധാകരെൻറ വിജയഭേരി. ഏഴു നിയമസഭ മണ്ഡലങ്ങളിൽ നാലിലും ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് മണ്ഡലത്തിലെ എക്കാലത്തെയും മികച്ച വിജയം കുറിച്ചത്. സി.പി.എമ്മിെൻറ കു ത്തക മണ്ഡലമായ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ലീഡ് നേടിയ യു.ഡി.എഫ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം, സി.പി.എമ്മ ിെൻറ ഉരുക്കുകോട്ടയായ മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നും നിർണായക വോട്ടുകൾ നേടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിയോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരവുമായി സുധാകരെൻറ ഉജ്ജ്വല ജയം. 94,599 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷവുമായാണ് സുധാകരൻ വെന്നിക്കൊടി പാറിച്ചത്. കണ്ണൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന വിജയഭൂരിപക്ഷവും ഇതാണ്. ശബരിമല വിശ്വാസികൾക്കിടയിലുണ്ടായ ഭിന്നതയുടെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തുണച്ചതാണ് വൻവിജയത്തിൽ കലാശിച്ചത്. ബി.ജെ.പിക്ക് 68,509 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിെൻറ ശക്തികേന്ദ്രങ്ങളായ ധർമടം, മട്ടന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ സി.പി.എമ്മിനെ തുണച്ചില്ല. പരമ്പരാഗത കോൺഗ്രസ് മണ്ഡലങ്ങളായ േപരാവൂർ, ഇരിക്കൂർ, കണ്ണൂർ എന്നിവിടങ്ങളിൽ വൻ ലീഡ് നേടിയ യു.ഡി.എഫിന് ഫൈറ്റിങ് മണ്ഡലമായ അഴീക്കോടും മികച്ച ലീഡ് ലഭിച്ചു.

കണ്ണൂർ ലോക്സഭാ മണ്ഡലം-അന്തിമഫലം
1. കെ. സുധാകരൻ (കോൺഗ്രസ്)-5,29,741
2. പി.കെ. ശ്രീമതി (സി.പി.എം)-4,35,182
3. സി.കെ. പത്മനാഭൻ (ബി.ജെ.പി)-68,509
4. കെ.കെ. അബ്ദുൽ ജബ്ബാർ (എസ്.ഡി.പി.െഎ)-8142
5. നോട്ട-3828
6. കെ. സുധാകരൻ (സ്വത)-2249
7. അഡ്വ. ആർ. അപർണ (എസ്.യു.സി.െഎ)-2162
8. പി.കെ. സുധാകരൻ (സ്വത)-1062
9. അസാധുവോട്ട്-904
10. പി. ശ്രീമതി (സ്വത)-769
11. കെ. സുധാകരൻ (സ്വത)-726
12. കെ. ശ്രീമതി (സ്വത)-581
13. പ്രവീൺ അരീമ്പ്രത്തൊടിയിൽ (സ്വത)-318
14. രാധാമണി നാരായണകുമാർ (സ്വത)-286
15. കുര്യാക്കോസ് (എസ്.ഡി.സി)-260

ഭൂരിപക്ഷം-94,559



കെ. സുധാകരൻ
രണ്ടാംതവണ കണ്ണൂരിൽനിന്ന് പാർലമെൻറിലേക്ക്.
2014ൽ പി.കെ. ശ്രീമതിയോട് തോറ്റു. നാലുതവണ എം.എൽ.എ.
ഒരു തവണ മന്ത്രി. ഇപ്പോൾ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ്.
കണ്ണൂർ പാറക്കണ്ടിയിൽ താമസം.

Tags:    
News Summary - K Sudhakaran Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.