മലപ്പുറം: ട്രെയിനിൽ സംഘ്പരിവാറിെൻറ ആൾക്കൂട്ട കൊലക്ക് ഇരയായ ജുനൈദിെൻറ മാതാവ് സാഹിറയും സഹോദരന്‍ കാസി മും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തി. മുസ്‌ലിം ലീഗ് നല്‍കുന്ന നിയമ, സാമ്പത്തിക സഹായത്തിന് നന്ദി പറയാന ാണ് ഇവര്‍ പാണക്കാെട്ടത്തിയത്.
ജുനൈദിെൻറ പേരില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിെൻറ രേഖ തങ്ങള െ കാണിച്ചു. മുസ്‌ലിം ലീഗ് നല്‍കിയ വാഹനത്തിലാണ് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന് പോകുന്നതെന്നും ഉപജീവനത്തിന് കുടുംബത്തിന് നൽകുന്ന സഹായത്തിന് നന്ദിയുണ്ടെന്നും അവർ ഹൈദരലി തങ്ങളോട് പറഞ്ഞു.
ജുനൈദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും എന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സാഹിറ അറിയിച്ചു. ലീഗ് ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പറഞ്ഞ ഹൈദരലി തങ്ങൾ, എല്ലാ സഹായവും ഉറപ്പുനൽകി.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരെയും ഇവര്‍ സന്ദര്‍ശിച്ചു. രണ്ടാം തവണയാണ് ജുനൈദിെൻറ കുടുംബം പാണക്കാട്ട് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.