കോഴിക്കോട്: കൈ ഞരമ്പ് മുറിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂടത്താ യി കൊലപാതക പരമ്പര കേസിലെ ഒന്നാംപ്രതി പൊന്നാമറ്റം വീട്ടിൽ ജോളിയെ വീണ്ടും ജയിലിലെത്ത ിച്ചു. ചികിത്സ പൂർത്തിയായി വെള്ളിയാഴ്ച വൈകീേട്ടാടെയാണ് മെഡിക്കൽ കോളജ് ആശുപത് രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ഇടതു കൈത്തണ്ടയിലെ ഞരമ്പിനിട്ട തുന്നെടുക്കാൻ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ് ഞരമ്പ് മുറിച്ച് ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. മസിലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഞരമ്പിന് മുറിവേറ്റ ജോളിക്ക് പ്ലാസ്റ്റിക് സർജറി വിഭാഗത്തിെൻറ നേതൃത്വത്തിൽ ചെറിയ ശസ്ത്രക്രിയ നടത്തിയിരുന്നു.
ജയിൽ ഭിത്തിയുടെ ടൈൽസ് പതിച്ച വക്ര ഭാഗത്ത് അമർത്തിയോ കല്ലുപയോഗിച്ചോ ഇടതു കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നുെവന്നാണ് നിഗമനം. എന്നാൽ, താൻ സ്വയം കടിച്ച് ഞരമ്പ് മുറിക്കുകയായിരുന്നുവെന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്. ഇതേ മൊഴി ജയിലിൽ തിരിച്ചെത്തിയ ശേഷം സൂപ്രണ്ട് വി. ജയകുമാറിനോടും ജോളി ആവർത്തിച്ചു. നേരത്തേ താമസിപ്പിച്ചതിന് തൊട്ടടുത്ത സെല്ലിലാണ് േജാളിയെ ഇനി പാർപ്പിക്കുകയെന്നും മുഴുവൻ സമയവും നിരീക്ഷണം ഏർപ്പെടുത്തുമെന്നും സെല്ലുകളിലുൾപ്പെടെ ജയിലിൽ 65 സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും സൂപ്രണ്ട് പറഞ്ഞു.
സംഭവത്തില്‍ ജയിൽ സൂപ്രണ്ട് വി. ജയകുമാർ റിപ്പോർട്ടും ഉത്തരമേഖല ജയിൽ ഡി.െഎ.ജി എം.കെ. വിനോദ്കുമാർ പ്രാഥമികാേന്വഷണ റിപ്പോർട്ടും ഡി.ജി.പി ഋഷിരാജ് സിങ്ങിന് നൽകി. ഡി.െഎ.ജി അടുത്ത ദിവസം ജോളിയിൽ നിന്ന് മൊഴിയെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.