തിരുവനന്തപുരം: ഹാർഡ്വെയർ രംഗത്ത് നിർണായക ചുവടുവെപ്പുമായി സർക്കാർ. ഇൻറ്റെലുമായി സഹകരിച്ച് സംസ്ഥാനത്ത് ലാപ്ടോപ് നിർമാണ സംരംഭം തുടങ്ങുന്നതിന് സംയുക്ത കൺസോർട്യം (ജോയൻറ് വെൻച്വർ കൺസോർട്യം) രൂപവത്കരിക്കാൻ തീരുമാനിച്ചു. സോഫ്റ്റ് വെയർ രംഗത്തെ മുന്നേറ്റങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ രൂപം നൽകിയ ഹാർഡ്വെയർ മിഷെൻറ ഇടപെടൽ മൂലം പുതിയ സംരംഭം വരുന്നത്. ലാപ്ടോപ് നിർമാണ രംഗത്ത് ഇൻറ്റെലുമായി കൈകോർക്കുന്നതിന് സംസ്ഥാനത്തെ അഞ്ച് കമ്പനികൾ യോഗ്യത നേടിയിട്ടുണ്ട്.
മെമ്മറി, പ്രോസസർ, ചിപ്പുകൾ തുടങ്ങി 55 ശതമാനം ഇലക്ട്രോണിക് ഭാഗങ്ങൾ ഇൻറ്റെലും ശേഷിക്കുന്ന 45 ശതമാനം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കമ്പനികളും ലഭ്യമാക്കും. കെൽട്രോണിന് കീഴിെല മംഗള കാമ്പസിൽ അസംബ്ലിങ് സെൻറർ സ്ഥാപിക്കാനാണ് ആലോചന. സ്റ്റാർട്ടപ്പുകളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും. ഇലക്ട്രോണിക്സ്, ഹാര്ഡ്വെയര് നിര്‍മാണമേഖലയിലെ നിക്ഷേപത്തില്‍ കേരളത്തെ നേതൃസംസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ നീക്കമായാണ് സംയുക്ത കൺസോർട്യത്തെ പരിഗണിക്കുന്നത്.ഇലക്ട്രോണിക്സ് രൂപകൽപന രംഗത്ത് മുന്നേറ്റം, ഈ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും കടന്നുവരാന്‍ അവസരമൊരുക്കൽ, ഹാര്ഡ്വെയര് നിര്‍മാണമേഖലയില്‍ മികച്ച നിലവാരമുള്ള അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കൽ തുടങ്ങി വിപുല പദ്ധതികളും ഹാർഡ്വെയർ മിഷൻ ആലോചിക്കുന്നുണ്ട്.
എഫ്.സി.െഎ ഒ.ഇ.എന്‍, വി-ഗാര്‍ഡ് തുടങ്ങിയ കമ്പനികളുടെ വിജയം കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജപ്പാന്, തായ്വാന് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരിശോധനകള്‍ക്കായുള്ള ഇലക്േട്രാണിക് സംവിധാനം സ്ഥാപിക്കുന്നതിന് സര്‍ക്കാറുമായി സഹകരിക്കാന്‍ യു.എസ്.ടി ഗ്ലോബലും സന്നദ്ധത പ്രകടിപ്പിച്ചു.കേരള ഓട്ടോമൊൈബല്സ് ലിമിറ്റഡിനെ വൈദ്യുതികൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ഉൽപാദനത്തിലേക്ക് മാറ്റുക, വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.