തിരുവനന്തപുരം: സി.പി.എം മുൻ എം.പി പി.കെ. ബിജുവിെൻറ ഭാര്യക്ക് കേരള സർവകലാശാലയിൽ നി യമനം നൽകിയത് വിവാദത്തിൽ. ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധങ്ങളുമുള്ള ഉ ദ്യോഗാർഥികളെ തഴഞ്ഞാണ് ബയോകെമിസ്ട്രി വിഭാഗത്തിൽ അസി. പ്രഫസറായി നിയമനം നൽക ിയെതന്നാണ് പരാതി.
എട്ട് വർഷം മുമ്പ് സർവകലാശാലയിൽ നടന്ന അധ്യാപക നിയമനത്ത ിൽ ഭാര്യക്ക് നിയമനം നൽകാത്തതിനെ തുടർന്ന് ബിജു പരാതിയുമായി രംഗത്തുവന്നിരുന്നു. സർവകലാശാലയിലെ അധ്യാപക നിയമന നടപടികളെക്കുറിച്ച് അന്ന് എം.പിയായിരുന്ന ബിജു വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത് അന്ന് വാർത്തയായിരുന്നു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് 46 അധ്യാപക തസ്തികകളിലാണ് നിയമനം നടത്തിയത്.
നിയമവിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിൽ വീഴ്ച വരുത്തിയതിന് രണ്ട് മാസം മുമ്പ് സർവകലാശാല പിഴ ചുമത്തിയ തിരുവനന്തപുരം ലോ അക്കാദമി അധ്യാപികക്ക് സർവകലാശാല നിയമവിഭാഗത്തിൽ അസി. പ്രഫസറായി നിയമനം നൽകിയതും വിവാദമായിട്ടുണ്ട്. ഉയർന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണത്രെ ഇൗ നിയമനം.
സർവകലാശാലയിലെ അധ്യാപക നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. 46 അധ്യാപക തസ്തികകളിൽ 29 അസിസ്റ്റൻറ് പ്രഫസർ തസ്തികകളിൽ 20ലും ഉയർന്ന യോഗ്യതാമാനദണ്ഡങ്ങൾ തള്ളി രാഷ്ട്രീയസ്വാധീനത്തിെൻറ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്.
സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ പഠനവിഭാഗങ്ങളിലെ നിയമന ഇൻറർവ്യൂവിന് എത്തിയ ഉയർന്ന യോഗ്യതയുള്ളവരെ പെങ്കടുപ്പിക്കാതെ മടക്കി അയച്ചതായും വി.സിയുടെ നടപടിക്കെതിരെ ചില സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.