കണ്ണനല്ലൂർ: കുരീപ്പള്ളി നെടുമ്പനയിൽ പതിനാലുകാരൻ ജിത്തു കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെയും സഹോദരിയെയും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തു. ജിത്തുവിെൻറ പിതാവ് ജോബ്, സഹോദരി ടീനു എന്നിവരെയാണ് കൊട്ടിയം എസ്.എച്ച്.ഒ അജയ് നാഥിെൻറ നേതൃത്വത്തിെല പൊലീസ് സംഘം ഞായറാഴ്ച ചോദ്യം ചെയ്തത്.
ജിത്തുവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവ് ജയമോളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് പിതാവിനെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തത്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നോ എന്നറിയുന്നതിനായി കൊല്ലപ്പെട്ട ജിത്തുവിെൻറ അപ്പൂപ്പനെയും അമ്മൂമ്മയെയും വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. താൻ ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് ജയമോൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.