ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നാട്ടിലുണ്ടെന്ന് അമ്മാവൻ ശ്രീജിത്ത്

തിരുവനന്തപുരം: ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നെഹ്റു കോളജ് ഇൻവിജിലേറ്റർ പ്രവീൺ നാട്ടിലുണ്ടെന്ന് അമ്മാവൻ ശ്രീജിത്ത്. കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കിൽ ഇയാൾ എത്തിയിരുന്നു. ഒരു ലക്ഷം രൂപ പിൻവലിക്കാനായി ഒരു മണിക്കൂറോളം ബാങ്കിൽ ചെലവഴിച്ചു. നാട്ടിലുള്ള പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്. പൊലീസ് നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ അഞ്ച് പ്രതികൾക്കായി ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവർക്കെതിരെ ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കുക.  

പ്രതികൾ രാജ്യം വിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഒൗട്ട് സർക്കുലർ കൈമാറാനും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കാനും നിർദേശം നൽകും. സ്വാധീനം ഉപയോഗിച്ച് പ്രതികൾ കടന്നുകളയുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags:    
News Summary - jishnu murder case sreejith praveen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.