കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥി ജസ്‌പ്രീത് സിങ് ആത്മഹത്യചെയ്ത സ ംഭവത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി പരാതി പരിഹാര സെൽ കോളജ് അധികൃതരിൽനിന്ന് മൊഴിയെടുത്തു. ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ്, ഇക്കണോമിക്സ് വിഭാഗം തലവൻ, ജസ്പ്രീതിെൻറ ക്ലാസിെൻ റ ചുമതലയുണ്ടായിരുന്ന അധ്യാപകൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോളജ് അധികൃതർ മനുഷ്യത്വപരമായ നിലപാടെടുക്കേണ്ടിയിരുന്നെന്ന് സെൽ അഭിപ്രായപ്പെട്ടു.
കുട്ടികൾക്ക് ഹാജർ കുറവായതിെൻറ യഥാർഥ കാരണങ്ങൾ കണക്കിലെടുക്കണം. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന പ്രത്യേക അപേക്ഷ സർവകലാശാല സെല്ലിലേക്ക് അയക്കണമായിരുന്നു. ജസ്പ്രീതിന് 67 ശതമാനം ഹാജരുണ്ടായിരുന്നു. ചട്ടപ്രകാരം 75 ശതമാനമാണ് വേണ്ടത്. 60 ശതമാനത്തിൽ കൂടുതലും 75 ശതമാനത്തിൽ കുറവുമാണെങ്കിൽ അതത് കോളജുകളിൽതന്നെ പരിഹരിക്കാവുന്നതാണെന്ന് സെൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഹാജർ കുറവായ 18 വിദ്യാർഥികളിൽ പത്തുപേരും ഇക്കണോമിക്സ് വകുപ്പിലുള്ളവരായത് സംബന്ധിച്ചും കോളജിനോട് വിശദീകരണം തേടി. ഹാജർ വിഷയം കർശനമാക്കിയതെന്തിനാണെന്ന് സമിതി അംഗങ്ങൾ പ്രിൻസിപ്പലിനോട് ആരാഞ്ഞു. കഴിഞ്ഞ വർഷം ഹാജർ കുറഞ്ഞ ചിലരെ താൻ പരീക്ഷ എഴുതാൻ അനുവദിച്ചെന്ന് കാണിച്ച് വിദ്യാർഥി സംഘടന സർവകലാശാലയിൽ പരാതി നൽകിയതിനാലാണ് കർശനമാക്കിയതെന്നായിരുന്നു പ്രിൻസിപ്പലിെൻറ മറുപടി. സമിതി അംഗങ്ങൾ ഉടൻ വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. വിദ്യാർഥികളാണ് പരാതി നൽകിയത്.
കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. ഷംസാദ് ഹുസൈൻ, എ.കെ. രമേഷ് എന്നീ സിൻഡിക്കേറ്റ് അംഗങ്ങൾ വൈകീട്ട് ജസ്‌പ്രീത് സിങ്ങിെൻറ വീട്ടിലെത്തി മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. വിദ്യാർഥിയുടെ ദാരുണാന്ത്യം സർവകലാശാല ഗൗരവത്തിലാണ് കാണുന്നതെന്ന് കെ.കെ. ഹനീഫ പറഞ്ഞു. മാതാപിതാക്കൾ സമീപിച്ചപ്പോൾ അധ്യാപകൻ വംശീയ പരാമർശം നടത്തിയെന്ന പരാതി അന്വേഷിക്കും. ജസ്പ്രീതിെൻറ അടുത്ത സുഹൃത്തുക്കളെ കണ്ടും സമിതി വിവരങ്ങൾ ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.