കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലാ സബ്ജയിലിൽ അടച്ച മുൻ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് ജയിൽ വേഷം നൽകിയില്ല. എന്നാൽ, തടവുപുള്ളികൾക്കുള്ള നമ്പർ ആർ.പി 5968 അടിച്ച് മൂന്നാം സെല്ലിലാക്കി. വലിയ ക്രിമിനൽ പശ്ചാത്തലമില്ലാത്ത രണ്ടു മോഷണക്കേസ് പ്രതികൾക്കൊപ്പമാണ് താമസം.
സെല്ലിലേക്ക് മാറ്റും മുമ്പ് ബെൽറ്റ് അഴിച്ചുവാങ്ങി. പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും നൽകി. ജയിൽ നടപടികളും പറഞ്ഞുകൊടുത്തു. സെല്ലിലേക്ക് മാറ്റുംമുമ്പു ഉച്ചഭക്ഷണം നൽകി.
ജയിലിൽ പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ലെങ്കിലും സുരക്ഷ വേണമെന്നാണ് നിർദേശം.
സബ്ജയിൽ ആയതിനാൽ സൗകര്യവും പരിമിതമാണ്. രാത്രിയിൽ കപ്പയും രസവും ചോറുമായിരുന്നു ഭക്ഷണം. നല്ലരീതിയിൽ സഹകരിക്കുന്നുണ്ടെന്നാണ് വിവരം.
ബിഷപ്പിനെതിരായ കേസ്: പൊതുതാൽപര്യ ഹരജികൾ തീർപ്പാക്കി
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ ഹൈകോടതി തീർപ്പാക്കി.
ബിഷപ്പിെന അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഹരജികൾക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. കേസ് സി.ബി.െഎക്ക് വിടണമെന്ന ഹരജി പിൻവലിക്കുകയും ചെയ്തു.
ബിഷപ്പിെനതിരായ കേസിൽ ന്യായമായ അന്വേഷണവും അറസ്റ്റും ആവശ്യപ്പെട്ട് മലയാളവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് വട്ടുകുളവും ഇരക്കും സാക്ഷികൾക്കും ഭീഷണി നിലവിലുള്ള സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നുകൂടി ആവശ്യപ്പെട്ട് കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെൻറും നൽകിയ ഹരജികളാണ് തീർപ്പാക്കിയത്. ഇരയുെടയും സാക്ഷികളുെടയും സുരക്ഷക്ക് മതിയായതെല്ലാം ചെയ്തതായി സർക്കാർ സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇൗ സാഹചര്യത്തിൽ ഭയാശങ്കക്ക് ഇടയില്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബിഷപ്പിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി വി. രാജേന്ദ്രനാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഹരജിയിലെ ആവശ്യം നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സ്വതന്ത്ര അന്വേഷണത്തിന് പൊലീസിനെ അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജിക്കാർ തന്നെ ഹരജി പിൻവലിക്കാൻ അനുമതി തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.