കൊച്ചി: ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ അന്വേഷണസംഘം മുമ്പാകെ ഹാജരായത് മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവിൽ അത്യന്തം നാടകീയമായി. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനും പ്രതിഷേധം ഇല്ലാതാക്കാനും പൊലീസും ബിഷപ്പിെൻറ ദൂതന്മാരും ചേർന്ന് ഒരുക്കിയ തിരക്കഥ അനുസരിച്ചാണ് എല്ലാം നടന്നത്.
ബുധനാഴ്ച രാവിലെ 10ന് ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയത്. വൈക്കത്തോ ഏറ്റുമാനൂരിലോ കോട്ടയം പൊലീസ് ക്ലബിലോ ആകും ചോദ്യംചെയ്യൽ എന്നായിരുന്നു ആദ്യസൂചന. എന്നാൽ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ ചൊവ്വാഴ്ച രാത്രി വൈകി തീരുമാനിച്ചു. രാവിലെ മുതൽ മാധ്യമപ്രവർത്തകർ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫിസിന് മുന്നിൽ തമ്പടിച്ചു. വൻ സുരക്ഷയൊരുക്കി ഇരുനൂേറാളം പൊലീസുകാരും.
രാവിലെ ഒമ്പതിന് കടവന്ത്രയിലെ ക്യാമ്പ് ഒാഫിസിൽ െഎ.ജി വിജയ് സാഖറെ, കോട്ടയം ജില്ല പൊലീസ് മേധാവി എസ്. ഹരിശങ്കർ, ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവർ അടച്ചിട്ട മുറിയിൽ നിർണായകയോഗം ചേർന്നു. ചോദ്യം ചെയ്യൽ 11നേ ഉണ്ടാകൂവെന്ന് പിന്നാലെ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ബിഷപ് എവിടെനിന്ന്, എങ്ങനെ, എപ്പോൾ എത്തുമെന്ന കാര്യം വെളിപ്പെടുത്തിയില്ല.
ഇതിനിടെ, തൃശൂർ അയ്യന്തോളിെല ബിഷപ്പിെൻറ സഹോദരൻ ഫിലിപ് കാറിൽ കൊച്ചിയിലേക്ക് തിരിച്ചെന്ന വിവരം പുറത്തുവന്നു. ചില ചാനൽ റിപ്പോർട്ടർമാർ കാറിനെ പിന്തുടർന്നു. ബിഷപ് കേരളത്തിൽ എത്തുേമ്പാഴെല്ലാം ഇൗ സഹോദരെൻറ വീട്ടിലാണ് തങ്ങുന്നത്. എന്നാൽ, ഇൗ വാഹനത്തിൽ ബിഷപ് ഉണ്ടായിരുന്നില്ല. 10.45ന് വാഹനം എളമക്കരയിലെ വില്ലയിലെത്തി. കാറിലുണ്ടായിരുന്നവർ ഇവിടെ കയറി.
10.30ന് യോഗം കഴിഞ്ഞ് ഇറങ്ങിയ ഡിവൈ.എസ്.പി സുഭാഷ് പതിവിന് വിപരീതമായി മാധ്യമങ്ങൾക്ക് മുഖംനൽകാതെ തൃപ്പൂണിത്തുറയിലേക്ക് തിരിച്ചു.
10.50ന് ഡിവൈ.എസ്.പി തൃപ്പൂണിത്തുറയിൽ എത്തി അൽപസമയത്തിനുശേഷം പിൻഭാഗം ഇരുവശവും പൂർണമായി മറച്ച കാറിൽ ബിഷപ്പും വന്നു. എറണാകുളത്തുനിന്ന് തൃപ്പൂണിത്തുറ സി.െഎ ഒാഫിസിലെത്തി അവിടെനിന്ന് വാഹനം മാറിക്കയറി സഞ്ചരിച്ച ബിഷപ്പിനെ പ്രധാന റോഡ് ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് ചോദ്യംചെയ്യൽ കേന്ദ്രത്തിൽ എത്തിച്ചത്.
ബൈക്ക് യാത്രികരെന്ന വ്യാജേന മഫ്തിയിൽ പൊലീസും വാഹനത്തിന് ചുറ്റുമുണ്ടായിരുന്നു. പിൻസീറ്റിൽനിന്ന് ഇറങ്ങിയ ബിഷപ്പിനെ പൊലീസ് തിരക്കിട്ട് മുറിയിലേക്ക് കയറ്റി.
ജലന്ധർ രൂപത പി.ആർ.ഒ ഫാ. പീറ്റർ കാവുംപുറം, ഡ്രൈവർ എന്നിവരടക്കം നാലുപേർ ഒപ്പമുണ്ടായിരുന്നു.
ഭാവഭേദങ്ങളും പകർത്തി ഹൈടെക് മുറ
കൊച്ചി: ബിഷപ്പിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം ഒരുക്കിയത് അത്യാധുനിക സംവിധാനങ്ങൾ. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫിസിലെ ഹൈടെക് മുറിയിലായിരുന്നു ചോദ്യംചെയ്യൽ. ചോദ്യം ചെയ്യപ്പെടുന്ന ആളുടെ മുഖത്തിെൻറ ഭാവപ്പകർച്ച ഉൾപ്പെടെ പകർത്താൻ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു.
അഞ്ച് കാമറയും മൈക്കും മുറിയിൽ സ്ഥാപിച്ചിരുന്നു. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിൽ രണ്ടുസംഘമായാണ് ചോദ്യംചെയ്തത്. മുറിയിൽ പ്രവേശിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ വിഡിയോ, ഓഡിയോ റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. മൈക്ക് ഘടിപ്പിച്ച മേശക്ക് ഇരുവശത്തുമായാണ് ബിഷപ്പും അന്വേഷണ ഉദ്യോഗസ്ഥനും ഇരുന്നത്. പ്രത്യേക തരം ഗ്ലാസ് ഉപയോഗിച്ച് രണ്ടായി തിരിച്ച മുറി പൂർണമായും ശബ്ദം പുറത്തുപോകാത്ത വിധത്തിലുള്ളതാണ്. മറുവശത്ത് കോട്ടയം എസ്.പി എസ്. ഹരിശങ്കർ അടക്കമുള്ളവർ ചോദ്യംചെയ്യൽ നിരീക്ഷിച്ചു. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരങ്ങളിൽ വൈരുധ്യമോ ബിഷപ്പിെൻറ മുഖഭാവങ്ങളിൽ വ്യത്യാസമോ ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കും. ഭാവവ്യത്യാസം ശ്രദ്ധയിൽപെട്ടാൽ കൂടുതൽ ഉപചോദ്യങ്ങൾ ചോദിക്കാൻ ഉന്നത ഉദ്യോഗസ്ഥർ രഹസ്യനിർദേശം നൽകും.
പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ബിഷപ്പിെൻറ മൊഴികൾ അപ്പപ്പോൾ എഴുതിയെടുക്കുകയും ചെയ്തു. ഡി.ജി.പി അടക്കമുള്ളവരുമായി വിഡിയോ കോൺഫറൻസിങ്ങിനുള്ള സംവിധാനവും ആവശ്യമെങ്കിൽ പരാതിക്കാരിയായ കന്യാസ്ത്രീയെ ഫോണിൽ വിളിച്ച് സംശയനിവാരണം നടത്താനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഫോറൻസിക് മെഡിക്കൽ സംഘം ഉൾപ്പെടെ അറസ്റ്റ് നടന്നാൽ വേണ്ടിവരുന്ന സന്നാഹങ്ങളും ഒരുക്കിയിരുന്നു.
രണ്ടുനാൾ കഴിഞ്ഞത് തൃശൂരിൽ
തൃശൂർ: ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ച് കേരളത്തിലെത്തിയ ജലന്ധർ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടുനാൾ കഴിഞ്ഞത് തൃശൂരിൽ. കോയമ്പത്തൂരിൽ നിന്നും തൃശൂരിലെത്തിയ ബിഷപ് ആദ്യ ദിവസം കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് തിരിച്ച് തൃശൂരിലെത്തി.
ജലന്ധർ മുതൽ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു ബിഷപ്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലെത്തിയത് വരെയുള്ള വിവരങ്ങൾ പൊലീസിന് ഉണ്ടെങ്കിലും തൃശൂരിൽ തങ്ങിയതിനെ കുറിച്ച് വ്യക്തതയില്ല. 17ന് തൃശൂരിലെത്തിയ ബിഷപ് രണ്ട് നാളാണ് പൊലീസിെൻറയും മാധ്യമങ്ങളുടെയും കണ്ണ് വെട്ടിച്ച് കഴിഞ്ഞത്.
കോയമ്പത്തൂരിൽ നിന്നും ബിഷപ്പിനെ തൃശൂരിലെത്തിച്ച് താമസിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ ചെയ്തത് തൃശൂർ അതിരൂപതയിലെ പ്രമുഖനും വ്യാപാരിയുമായൊരാളാണ്. സഭാ നേതൃത്വത്തിെൻറ പ്രത്യേക നിർദേശ പ്രകാരമായിരുന്നു ഇതെന്നാണ് വ്യാപാരി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.