കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കിൽപെട്ട സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥ ർക്ക് സസ്പെൻഷൻ. വ്യാഴാഴ്ച ഉച്ചക്ക് ശൂരനാട് മയ്യത്തുംകരയിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കറിെൻറയും വാഹനങ്ങൾ തിരക്കിൽപെട്ടത്.
ഗുരുതര സുരക്ഷ വീഴ്ച ആരോപിച്ചാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഹരിലാല്‍, സി.പി.ഒ രാജേഷ്, റൂറല്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എ.എസ്.ഐ നുക്യുദീന്‍ എന്നിവർക്കെതിരെയാണ് നടപടി.
പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദര്‍ശനത്തിെനത്തിയ റൂറൽ പൊലീസ് മേധാവിയും സഞ്ചരിച്ച വാഹനങ്ങൾ വിവാഹ ഓഡിറ്റോറിയത്തിന് മുന്നിലെ തിരക്കില്‍ 10 മിനിറ്റാണ് കുടുങ്ങിക്കിടന്നത്. വാഹനം കടന്നുപോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിട്ടും സൗകര്യം ഒരുക്കാത്തതിനാലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.