തിരുവനന്തപുരം: മലേഷ്യയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച മലയാളി സ്ത്രീ പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയല്ലെന്ന് പൊലീസ്. തിരുവനന്തപുരം ചെറിയതുറ സ്വദേശിനി മെർലിൻ റൂബിയുടെ (37) ചിത്രമാണ് പത്രങ്ങളിലൂടെ പ്രചരിച്ചതെന്ന് തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് അസി.കമീഷണർ അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനെ അറിയിച്ചു.
ഇന്ത്യൻ ഹൈകമീഷനിലെ തൊഴിൽവിഭാഗത്തിന് പറ്റിയ സാങ്കേതികപിഴവാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്നും ഓമനയുടെ പേരിൽ സാമൂഹികമാധ്യമങ്ങളിലും പത്രങ്ങളിലും പ്രചരിക്കുന്ന ഫോട്ടോക്ക് ഒരു അടിസ്ഥാനവുമില്ലെന്നും തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മെർലിെൻറ വീട്ടുകാരിൽനിന്ന് ശേഖരിച്ച വിവരങ്ങളും ക്രൈംബ്രാഞ്ച്, തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ ഓഫിസിന് കൈമാറി. 2012ൽ നാട്ടിൽനിന്ന് തൊഴിൽതേടിപ്പോയ മെർലിൻ റൂബി, മലേഷ്യയിൽ ഇലക്ട്രോണിക് ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു.
അവിടെ സുബാങ് ജയയിലെ കെട്ടിടത്തിെൻറ രണ്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റു. ചികിത്സക്കിടെ മരിച്ചു. പ്രാഥമികപരിശോധനയിൽ പാസ്പോർട്ടോ മേൽവിലാസമോ കണ്ടെത്താനാകാത്തതിനാൽ നാലുമാസത്തോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മലയാളിയാണെന്ന സൂചന ലഭിച്ചതോടെ പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ എന്ന സംഘടനയുടെ ഭാരവാഹികൾ ഇടപെട്ട് പേര് കണ്ടെത്തുകയും ഇന്ത്യൻ ഹൈകമീഷെൻറ സഹായത്തോടെ കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. പത്രങ്ങളിലൂടെയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പൊലീസ് നൽകിയ ചിത്രങ്ങൾ കണ്ട് മെർലിനെ സഹോദരി സോജ തിരിച്ചറിഞ്ഞു. തുടർന്ന് ബന്ധുക്കളുമായി ആശയവിനിമയം നടത്തി കഴിഞ്ഞ 18ന് പ്രവാസി മലയാളി അസോസിയേഷൻ മുൻൈകയെടുത്ത് മൃതദേഹം നാട്ടിലെത്തിക്കുകയും അന്നുതന്നെ വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ സംസ്കരിക്കുകയും ചെയ്തു. എന്നാൽ, ഈ വിവരം ബന്ധുക്കൾ ഇന്ത്യ ഹൈകമീഷണർ ഓഫിസിലെ തൊഴിൽവിഭാഗത്തിനെ അറിയിച്ചില്ല.
ഇതോടെ അവർ വീണ്ടും പത്രങ്ങളിൽ പരസ്യംനൽകി. 1996ൽ കാമുകൻ മുരളീധരനെ വെട്ടിനുറുക്കി സൂട്ട്കെയ്സുകളിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കവേയാണ് ഡോ. ഓമന തമിഴ്നാട് പൊലീസിെൻറ പിടിയിലാകുന്നത്. എന്നാൽ, 2001ൽ ജാമ്യത്തിലിറങ്ങിയ ഇവർ പിന്നീട് വിദേശത്തേക്ക് മുങ്ങിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.