തിരുവനന്തപുരം: പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായി നിയമിക്കപ്പെട്ടതിനെതുട ർന്ന് സംസ്ഥാന ബി.ജെ.പിയിൽ അധ്യക്ഷസ്ഥാനത്തിനായി ‘കസേരകളി’. സംസ്ഥാന ജന.സെക്രട്ടറി മാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ശോഭാസുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പ്രധാനമാ യും പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. മുൻ പ്രസിഡൻറ് കുമ്മനം രാജശേ ഖരന് വേണ്ടി ആർ.എസ്.എസും ചരടുവലി ആരംഭിച്ചിട്ടുണ്ട്. നിലവിൽ കെ. സുരേന്ദ്രനാണ് പ്രസിഡൻറാകാൻ ഏറെ സാധ്യത. നേരേത്ത കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചപ്പോഴും പ്രസിഡൻറാകാൻ ആദ്യം പരിഗണിക്കപ്പെട്ടത് കെ. സുരേന്ദ്രെൻറ പേരായിരുന്നു. ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമി ആരെന്ന് പരിഗണിക്കുേമ്പാഴും ശബരിമല പ്രക്ഷോഭത്തിലും തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനത്തോടെ കെ. സുരേന്ദ്രനാണ് മുന്നിൽ. സുരേന്ദ്രന് പിന്തുണയുമായി വി. മുരളീധരപക്ഷവുമുണ്ട്.
അേതസമയം, സുരേന്ദ്രനെതിരെ പാർട്ടിയിലെ ഒരു വിഭാഗം സജീവമാണ്. ഉപതെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ ജയിക്കുകയാണെങ്കിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്ന് കരുതിയിരുന്ന അവർക്ക് കോന്നിയിലെ തോൽവി തലവേദനയായിട്ടുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ നയിക്കാൻ കഴിയുമെന്ന പ്രചാരണത്തിലൂടെ എം.ടി. രമേശിനെ പാർട്ടി അധ്യക്ഷനാക്കാനുള്ള നീക്കവും സജീവമാണ്. പ്രസിഡൻറായി വനിതയെ കൊണ്ടുവരണമെന്ന ആവശ്യവും പാർട്ടിക്കുള്ളിലുണ്ട്. ശോഭാസുരേന്ദ്രെൻറ പേരാണ് ഇതിനായി ഉയർത്തിക്കാട്ടുന്നത്.
മുൻ പ്രസിഡൻറ് എന്ന നിലയിലെ പ്രവർത്തനങ്ങൾ മാനിച്ച് കുമ്മനം രാജശേഖരന് വീണ്ടും അവസരം കൊടുക്കണമെന്നാണ് ആർ.എസ്.എസ് ആവശ്യം. പാർട്ടി ആവശ്യപ്പെട്ടതിനെതുടർന്ന് ഗവർണർസ്ഥാനം വരെ രാജിെവച്ചാണ് കുമ്മനം സ്ഥാനാർഥിയായതെന്നും അതിേൻറതായ മാന്യത അദ്ദേഹത്തോട് കാണിക്കണമെന്നുമുള്ള ആവശ്യവും അവർ മുന്നോട്ട് െവക്കുന്നു. ഗ്രൂപ് പോര് ശക്തമാകുകയാണെങ്കിൽ സമവായം എന്ന നിലക്ക് കുമ്മനത്തിനുതന്നെ വീണ്ടും അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സംസ്ഥാന ബി.ജെ.പിയിൽ പ്രശ്നങ്ങൾ കൂടുതലാണെന്ന തോന്നൽ കേന്ദ്രനേതൃത്വത്തിനുണ്ടായാൽ പുറത്ത് നിന്നും മറ്റാരെയെങ്കിലും പ്രസിഡൻറാക്കുമോയെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്. യുവാക്കൾക്ക് അവസരം നൽകണമെന്ന അഭിപ്രായമാണ് പി.എസ്. ശ്രീധരൻപിള്ള നടത്തിയത്. പാർട്ടി ഏൽപിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും സ്ഥാനമാനങ്ങൾക്കായല്ല ബി.ജെ.പി നേതാക്കൾ പ്രവർത്തിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. പുതിയ അധ്യക്ഷനെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്ന് ശോഭാ സുരേന്ദ്രനും പുതിയ പ്രസിഡൻറിനെ ദേശീയനേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്ന് വി. മുരളീധരനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.