ഇരട്ടയാർ പീഡനക്കേസിലെ അതിജീവിത കഴുത്തിൽ ബെൽറ്റ് ചുറ്റി മരിച്ചനിലയിൽ; ദുരൂഹത

കട്ടപ്പന: ഇരട്ടയാറിൽ രണ്ടു വർഷം മുമ്പ് പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ കഴുത്തിൽ ബെൽറ്റ് ചുറ്റി മരിച്ചനിലയിലാണ് 18കാരിയെ കണ്ടത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.

ഇതുസംബന്ധിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടി പതിവായി വൈകിയാണ് ഉറക്കമുണരുന്നത്. ചൊവ്വാഴ്ച രാവിലെ ഉണരാൻ വൈകിയതിനെത്തുടർന്ന് അമ്മ വിളിക്കാൻ ചെന്നപ്പോഴാണ് കഴുത്തിൽ ബെൽറ്റ് ചുറ്റി കിടക്കുന്നത് കണ്ടത്. വിളിച്ചിട്ടും ഉണരാതെ വന്നതോടെ ബഹളം വെച്ച് അയൽക്കാരെ അറിയിക്കുകയായിരുന്നു. അവരാണ് പൊലീസിൽ അറിയിച്ചത്.

പെൺകുട്ടിയെ കൂടാതെ പിതാവും മാതാവും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂയെന്ന് കട്ടപ്പന ഡിവൈ.എസ്.പി പി. ബേബി പറഞ്ഞു.

Tags:    
News Summary - Irattayar rape case survivor found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.