പ്രതി ഫിറോസ്കി ഫിറോസ്
പട്ടാമ്പി: വിവിധ സ്റ്റേഷനുകളിലായി അമ്പതോളം കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് ഷൊർണൂർ കൊളപ്പുള്ളി പറമ്പിൽ ഫിറോസ്കി ഫിറോസ് (39) പിടിയിലായി. ഷൊർണൂർ, ഒറ്റപ്പാലം, ചെറുതുരുത്തി, പട്ടാമ്പി, മലപ്പുറം, തിരൂർ, വണ്ടൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ടെന്ന് പട്ടാമ്പി എസ്.ഐ. പി.ബി. ബിന്ദുലാൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻകാല കുറ്റവാളികളേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മേയ്, ഡിസംബർ മാസങ്ങളിൽ പട്ടാമ്പി സെയ്ത് ഹാജി നഗറിലെ കരുവീട്ടിൽ മുഹമ്മദിെൻറ വീട്ടിൽ നിന്ന് ഐ ഫോണും 16 പവൻ സ്വർണാഭരണങ്ങളും ശങ്കരമംഗലത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന വേങ്ങര ചാക്കീരി വള്ളിൽ ഡോ. യൂസഫ് ഷിഹായുടെ എട്ടര പവൻ സ്വർണാഭരണങ്ങളും ഡയമണ്ട് നെക്ലേസും കവർന്നത് ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
എസ്.ഐ. കെ.കെ. ശിവദാസ്, എ.എസ്.ഐമാരായ ഒ. ഉണ്ണികൃഷ്ണൻ, കെ.പി. ഉണ്ണികൃഷ്ണൻ, സി.പി.ഒ. മുഹമ്മദ് നൗഷാദ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.