കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യ കേസിൽ അന്വേഷണസംഘത്തലവെൻറ സുപ്രധാന വെളിപ്പെടുത്തൽ. കൺവെൻഷൻ സെൻററിന് അനുമതിലഭിക്കില്ലെന്ന തോന്നലാണ് ആ ത്മഹത്യക്ക് കാരണമെന്നാണ് വ്യക്തമായതെന്ന് ഡിവൈ.എസ്.പി കൃഷ്ണദാസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണമുള്ളതായി തെളിവില്ല. ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന സി.പി.എം കേന്ദ്രങ്ങളുടെ പ്രചാരണം തള്ളുന്നതാണ് വെളിപ്പെടുത്തൽ.
അനുമതി വൈകിപ്പിച്ച ആന്തൂർ നഗരസഭയുടെ നിലപാടാണ് ആത്മഹത്യയുടെ കാരണമെന്ന സാജെൻറ കുടുംബത്തിെൻറ പരാതി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്നാണ് പൊലീസ് ശേഖരിച്ച ഫോൺവിളി വിവരങ്ങൾ ആയുധമാക്കി പാർട്ടി തിരിച്ചടിച്ചത്. സാജെൻറ പേരിലുള്ള ഒരു നമ്പറിൽനിന്ന് ഡ്രൈവറും സഹായിയുമായ ഒരാളുടെ നമ്പറിലേക്ക് അസ്വാഭാവികമായി ഫോൺവിളി നടന്നതായി അന്വേഷണസംഘം കണ്ടെത്തി.
എന്നാൽ, ഇതേച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായതായി തെളിവോ മൊഴിയോ ലഭിച്ചിട്ടില്ല. ഡിവൈ.എസ്.പിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആന്തൂർ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിലെ പോരും ഒരുഘടകമാണ്. അന്വേഷണസംഘം ശേഖരിച്ച ഫോൺവിളി വിവരങ്ങൾ സി.പി.എം കേന്ദ്രങ്ങൾക്ക് ചോർത്തിനൽകിയെന്ന പരാതി അന്വേഷണ സംഘത്തിനുണ്ട്. ഇതുസംബന്ധിച്ച് ജില്ലയിലെ മുതിർന്ന പൊലീസ് ഒാഫിസർക്കെതിരെ അന്വേഷണസംഘത്തലവൻ ജില്ല പൊലീസ് മേധാവിയെ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.