കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി സി.പി.എം മുഖപത് രം ദേശാഭിമാനി. സാജൻെറ പേരിലുള്ള മൂന്ന് നമ്പറുകളിൽ ഒന്നിലേക്ക് നിരന്തരം വന്ന ഫോൺകോളുകളാണ് ആത്മഹത്യയിലേക ്ക് നയിച്ചതെന്നും ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ദേശാഭിമാ നി റിപ്പോർട്ട്.
കൺവെൻഷൻ സെൻററിന് സി.പി.എം ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിച്ചതാണ് സാജൻെറ ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബവും എതിർ രാഷ്ട്രീയ കക്ഷികളും ആരോപിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ. നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് തെറ്റു പറ്റിയെന്ന് പി. ജയരാജനുൾപ്പെടെ സി.പി.എം നേതാക്കൾ തുറന്നു പറഞ്ഞിരുന്നു. എന്നാൽ പാർട്ടി ശ്യാമളയെ പിന്തുണക്കുന്ന നിലപാടാണ് ഈ വിഷയത്തിൽ കൈക്കൊണ്ടത്.
സാജൻെറ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിലേക്ക‌് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ കാരണത്തിൻെറ ചുരുളഴിയുന്നതെന്നുമാണ് വാർത്ത. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ‌്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെ 2400ഓളം തവണ ഈ ഫോണിലേക്ക് കോൾ വന്നു. മൻസൂർ എന്ന ആളാണ് വിളിച്ചത്. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ‌്തുവെന്നും ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായും ഫോൺ കസ‌്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ടെന്നും ഇതിൽ കൂടുതലും മണിക്കൂറുകൾ നീണ്ട കോളുകളായിരുന്നെന്നുമാണ് കണ്ടെത്തൽ. സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചുവത്രെ. രാത്രി 11.10നും വീഡിയോകോള്‍ വന്നതായും ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യചെയ്തതെന്നുമാണ് വാർത്തയിൽ പറയുന്നത്.
അതേസമയം, കൺവെൻഷൻ സെൻററിൻെറ പ്രവർത്തനാനുമതി നീളുന്നതിൽ സാജന‌് മനോവിഷമമുണ്ടായിരുന്നു. എന്നാൽ അത് ആത്മഹത്യയിലേക്ക‌് നയിക്കാനുള്ള കാരണമായിരുന്നില്ലെന്നും ഫോൺ കോളുകളാണ് സാജൻെറ ആത്മഹത്യക്ക് പിന്നിലെന്നുമാണ് പാർട്ടി മുഖപത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.