തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ സ്ഥാപിക്കുന്ന ഇന്തോ-ഷാര് ജ കള്‍ചറല്‍ സെൻററിനായി ഭൂമി ഏെറ്റടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന് ത്രിയുടെ ക്ഷണപ്രകാരം ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി 2017ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ ധാരണയായത്.വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കണ്വെന്ഷന് സെൻററിനും ഇതോടൊപ്പം ഭൂമി ഏറ്റെടുക്കും. ആകെ 30 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഇന്തോ-ഷാര്‍ജ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിെൻറ നിര്‍മാണ ചെലവ് ഷാര്‍ജ ഭരണകൂടം വഹിക്കും.
ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നൽകണം. 56.24 കോടി രൂപയാണ് കിഫ്ബി ഇതിനായി അനുവദിക്കുക. എല്ലാ ജില്ലകളിലും സാംസ്കാരിക നായകരുടെ പേരില്‍ സമുച്ഛയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി 2016-17ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ജില്ലക്ക് 50 കോടിയാണ് സാംസ്കാരിക സമുച്ചയം നിര്‍മിക്കാനായി അനുവദിച്ചത്. കോഴിക്കോട് ബഷീറിെൻറ പേരില്‍ സമുച്ചയം നിര്‍മിക്കാനുള്ള ഭൂമിയും കണ്ടെത്താനുണ്ടായിരുന്നു. റവന്യൂ ഭൂമി ലഭ്യമല്ലാത്തതിനാല്‍ ഒളവണ്ണ വില്ലേജില്‍ 30.40 ഏക്കര്‍ പദ്ധതിക്ക് അനുയോജ്യമാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രകാരം സ്വകാര്യ ഭൂമി ഏറ്റെടുക്കാനാണ് കിഫ്ബിയില്‍നിന്ന് തുക അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.