കൈക്കൂലിയിൽ ഇന്ത്യ ഒന്നാമത്

ന്യൂഡൽഹി: കൈക്കൂലിയിലും പൊതു സേവനത്തിന് വ്യക്തിബന്ധം ഉപയോഗപ്പെടുത്തുന്നതിലും ഏഷ്യയിൽ ഇന്ത്യ ഒന്നാമത്. ട്രാൻസ്പരൻസി ഇൻറർനാഷനൽ ഏജൻസി നടത്തിയ സർവേയിൽ ഇന്ത്യയിൽ 39 ശതമാനമാണ് കൈക്കൂലി. വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗിക്കാതെ സർക്കാറിെൻറ സേവനം ലഭിക്കില്ലെന്ന് കരുതുന്നവരാണ് 50 ശതമാനം ജനങ്ങളും. ജൂൺ 17നും ജൂലൈ 17നുമിടയിൽ 2000 ആളുകളുമായി നടത്തിയ സവേയിലാണ് ഇൗ കണ്ടെത്തൽ.

ഒരു കൊല്ലത്തിനിടെ അഴിമതി വർധിച്ചതായി ഇന്ത്യയിലെ 47 ശതമാനം പേർ കരുതുേമ്പാൾ 67 ശതമാനം ആളുകളും അഴിമതി തടയാൻ സർക്കാർ ശ്രമിക്കുന്നു എന്ന പക്ഷക്കാരാണ്. സർക്കാർ സേവനം ലഭിക്കാൻ വ്യക്തിപരമായ ബന്ധം ഉപയോഗിക്കുന്നവരുടെ എണ്ണവും ഇന്ത്യയിൽ കൂടുതലാണ്. അഴിമതി ഏറ്റവും വലിയ പ്രശ്നമാണെന്ന് 89 ശതമാനവും കരുതുന്നു.

ഔദ്യോഗിക നടപടിക്രമങ്ങളുടെ സങ്കീർണത, ചുവപ്പുനാടയുടെ അനാവശ്യ കാലതാമസം, പരിശോധന സംവിധാനങ്ങളുടെ അവ്യക്തത എന്നിവ സമാന്തര മാർഗങ്ങൾ തേടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതിനുവേണ്ടി കൈക്കൂലിയും അഴിമതിയും ആവശ്യമായിവരുന്നുവെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കും വിധം ഭരണനടപടികൾ പാകപ്പെടുത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. 

ൈലംഗിക ചൂഷണത്തിനുവേണ്ടി ഇരയെ ഭീഷണിപ്പെടുത്തുന്ന പ്രവണത ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമാണ് ട്രാൻസ്പരൻസി ഇൻറർനാഷനൽ .

Tags:    
News Summary - India ranks first in bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.