െകാച്ചി: മുൻ ഇമാമിെൻറ പീഡനത്തിനിരയായ പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്ന ചൈൽഡ് ഹോമിലെത്തി സഹോദരങ്ങൾക് കും മാതാപിതാക്കൾക്കും സന്ദർശിക്കാമെന്ന് ഹൈകോടതി. മാർച്ച് അഞ്ച് മുതൽ പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത ിനാൽ, സെൻററിലെത്തിച്ച് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ജസ്റ്റിസുമാരായ സി.കെ. അബ്ദുൽറഹീം, ടി.വി. അനിൽക ുമാർ എന്നിവരടങ്ങിയ ബെഞ്ച് ശിശുേക്ഷമ സമിതിക്കും നിർദേശം നൽകി. പെൺകുട്ടിയെ ശിശുേക്ഷമ സമിതിയുടെ കസ്റ്റഡിയിൽനിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹേബിയസ്കോർപസ് ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
പെൺകുട്ടിയുെട താൽപര്യം പരിഗണിക്കാതെയും സ്വാഭാവിക രക്ഷാകർത്താവായ തെൻറ വാദം കേൾക്കാതെയും പത്താംക്ലാസ് പരീക്ഷ എഴുതേണ്ടതാണെന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിക്കാതെയും തിരുവനന്തപുരത്തെ ചൈൽഡ് ഹോമിൽ പെൺകുട്ടിയെ പാർപ്പിച്ചിരിക്കുകയാണ്. മാതാവിെൻറ ധാർമികപിന്തുണയും സഹായവും സാന്നിധ്യവും ആവശ്യമായ പരീക്ഷാസമയത്ത് ഇത്തരമൊരിടത്ത് പാർപ്പിക്കാനുള്ള സമിതിയുടെ ഉത്തരവ് കുട്ടിയുടെ അവകാശങ്ങളും താൽപര്യങ്ങളും ഹനിക്കുന്ന നടപടിയാണ്. പെൺകുട്ടി മാനസികമായി ഏറെ സമ്മർദങ്ങൾ നേരിടുന്നുണ്ട്.
പരീക്ഷക്ക് തയാറാവുകയും പരീക്ഷ എഴുതുകയും ചെയ്യേണ്ടതുണ്ട്. കുട്ടിയുടെ താൽപര്യത്തിന് വിരുദ്ധമായി തടഞ്ഞുെവക്കാൻ ശിശുക്ഷേമ സമിതിക്ക് അധികാരമില്ല. കുട്ടിയെ തനിക്കൊപ്പം വിട്ടയക്കണമെന്നാവശ്യപ്പെട്ടും കുട്ടിയുമായി നേരിേട്ടാ ഫോണിലോപോലും ബന്ധപ്പെടാൻ അനുവദിക്കാത്തതിനെതിരെയും ശിശുസംരക്ഷണ സമിതിക്ക് നൽകിയ നിവേദനങ്ങൾ തള്ളി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കലക്ടർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
മാതാവ് കലക്ടർക്കും മറ്റ് അധികൃതർക്കും നൽകിയ പരാതികൾ മൂന്നുദിവസത്തിനകം പരിഗണിച്ച് തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് വീണ്ടും ഇൗ മാസം 27ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.