തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച് ചെന്ന കേസിലെ പ്രതിയായ ഇമാം ഷെഫീക്ക് അൽ ഖാസിമിയെ തേടി അന്വേഷണസംഘം ബംഗളൂരുവിൽ. ഷെഫീ ഖിെൻറ സഹോദരൻ അൽ അമീനൊപ്പമാണ് പൊലീസ് സംഘം ബംഗളൂരുവിൽ എത്തിയത്. മറ്റൊരു സഹോ ദരൻ നൗഷാദിെൻറ സംരക്ഷണയിലാണ് ഷെഫീഖ് എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാ ണ് പൊലീസിെൻറ നീക്കം. പെരുമ്പാവൂർ സ്വദേശിയായ നൗഷാദിനുവേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.
ഷെഫീഖ് ബംഗളൂരുവിലേക്ക് കടെന്നന്നാണ് കസ്റ്റഡിയിലായ മൂന്ന് സഹോദരങ്ങൾ പൊലീസിന് മൊഴിനൽകിയത്. അതിെൻറ അടിസ്ഥാനത്തിലാണ് കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ നീക്കം. അതിനിടെ ഷെഫീഖ് തിങ്കളാഴ്ച കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തതോടെ ഇദ്ദേഹം സമ്മർദത്തിലാണെന്നാണ് വിവരം. അതിനാലാണ് മുൻകൂർ ജാമ്യത്തിനുള്ള വക്കാലത്ത് തിരിച്ചുവാങ്ങിയതെന്ന് പൊലീസ് വിലയിരുത്തുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ബലാത്സംഗക്കുറ്റങ്ങളാണ് ഇമാമിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അതിനുപുറമെ െഎ.ടി ആക്ട് പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുമുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒളിവിൽപോയ ഇമാം ഷെഫീക്ക് കൊച്ചിയിൽ വാഹനം ഉപേക്ഷിച്ചാണ് ഒളിവിൽപോയത്. കൊച്ചിയിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനകം പിടിയിലായവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തതിൽനിന്ന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.