തൊടുപുഴ: ആരോപണ വിധേയനായി സ്ഥലംമാറ്റപ്പെട്ട ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന് പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും ചേർന്ന് യാത്രയ യപ്പ് നൽകി. ആദ്യം തൊടുപുഴയിൽ തീരുമാനിച്ച യാത്രയയപ്പ് മാധ്യമപ്രവർത്തകരുടെ ക ണ്ണിൽപെടാതെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയാണ് സംഘടിപ്പിച്ചത്. കസ്റ്റഡി മർദനത്തെ തുടർന്ന് രാജ്കുമാർ റിമാൻഡിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലാകാനുള്ളവരെ തൊടുപുഴ സ്റ്റേഷനിൽ കൊണ്ടുവരുമെന്ന അഭ്യൂഹത്തെ തുടർന്ന് മാധ്യമപ്രവർത്തകർ ഇവിടെ എത്തിയതോടെയാണ് യാത്രയയപ്പ് ഇടുക്കി കാഞ്ഞാർ സ്റ്റേഷനിലേക്ക് മാറ്റിയത്.
അവിചാരിതമായുണ്ടായ സംഭവങ്ങളുടെ പേരിലാണ് തനിക്ക് സ്ഥലംമാറ്റമെന്നും അനിഷ്ടസംഭവങ്ങളിൽ ഖേദമുണ്ടെന്നും മറുപടി പ്രസംഗത്തിൽ എസ്.പി പറഞ്ഞു. ആരോടും പരാതിയും പരിഭവവുമില്ല. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുന്നു. പത്രക്കാർ അവരുടേതും രാഷ്ട്രീയക്കാർ അവരുടേതും. തന്നെ പിന്തുണക്കുകയും യാത്രയയപ്പ് ഒരുക്കുകയും ചെയ്തതിൽ പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും നന്ദി അറിയിച്ചാണ് എസ്.പി പ്രസംഗം അവസാനിപ്പിച്ചത്.
കസ്റ്റഡിയിലെ മൂന്നാംമുറ വിവാദമായതോടെ കുറ്റം കീഴുദ്യോഗസ്ഥരിൽ ചാരി റിപ്പോർട്ട് നൽകുകയും തന്നെ രേഖാമൂലം വിവരം അറിയിച്ചില്ലെന്ന് നിലപാടെടുക്കുകയും െചയ്തതോടെ സേനയിൽ എസ്.പിക്കെതിരെ അമർഷം പുകയുന്നതിനിടെയാണ് യാത്രയയപ്പൊരുക്കി സംഘടനകളുടെ ഇടതു അനുകൂല നേതൃത്വങ്ങളുടെ വെള്ളപൂശൽ. എസ്.പി അറിയാതെയല്ല അനധികൃത കസ്റ്റഡിയിൽ രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായതെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിെൻറ പശ്ചാത്തലത്തിലാണ് എസ്.പിക്ക് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.