തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര ഭരണപ്രതിസന്ധി സൃഷ്ടിച്ച് െഎ.എ.എസ്-െഎ.പി.എസ് ഉദ്യോഗസ്ഥ ക്ഷാമം. ആൾക്ഷാമം കാരണം മൂന്നിലധികം ചുമതല വഹിക്കുന്ന 30ലധികം സിവിൽ സർവിസ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സർവിസിലുള്ളത്. പരസ്പര ബന്ധമില്ലാത്ത വകുപ്പുകളിലാണ് ഇവരുടെ സേവനം. ഇത് പല വകുപ്പുകളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഭരണം മാറുേമ്പാൾ കേന്ദ്ര ഡെപ്യൂേട്ടഷനിലേക്ക് പോകുകയെന്ന പതിവ് എൽ.ഡി.എഫ് സർക്കാർ വന്നപ്പോഴും ആവർത്തിച്ചു. ചിലർ പഠനത്തിനെന്നപേരിൽ വിദേശത്തേക്ക് പോയപ്പോൾ 44 പേർ കേന്ദ്ര ഡെപ്യൂേട്ടഷനിലും പോയി.
സംസ്ഥാനത്ത് 403 െഎ.എ.എസ്-െഎ.പി.എസ് ഉദ്യോഗസ്ഥരുടെ അംഗീകൃത കേഡർ സ്ട്രെങ്താണുള്ളത്. ഇതിൽ 231 െഎ.എ.എസും 172 െഎ.പി.എസും തസ്തികകളാണ്. ഇൗ സ്ഥാനത്ത് 123 െഎ.എ.എസുകാരും 95 െഎ.പി.എസുകാരുമടക്കം 218 പേരേ സംസ്ഥാനത്ത് േജാലി ചെയ്യുന്നുള്ളൂ. അനുവദിച്ച കേഡർ തസ്തികയിൽ 84 െഎ.എ.എസ് ഉദ്യോഗസ്ഥരുടെയും 55 െഎ.പി.എസ് ഉദ്യോഗസ്ഥരുടെയും കുറവാണുള്ളതെന്ന് സർക്കാറിെൻറ ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരള കേഡറിലുള്ള 22 വീതം െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂേട്ടഷനിലാണ്. ബാക്കിയുള്ളവർ അവധിയിലുമാണ്.
മതിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ വിവിധ വകുപ്പുകളുടെ ചുമതല നൽകാനുള്ള പ്രതിസന്ധിയും സർക്കാറിനുണ്ട്. അതിനാൽ മൂന്നിലധികം സുപ്രധാന ചുമതല ഒരാൾ ഏറ്റെടുക്കേണ്ട സാഹചര്യമാണ്. മൂന്നിധികം വകുപ്പുകളുടെ ചുമതല വഹിക്കുന്ന 28 െഎ.എ.എസ് ഉദ്യോഗസ്ഥരും പത്തോളം െഎ.പി.എസ് ഉേദ്യാഗസ്ഥരുമുണ്ടെന്നാണ് സർക്കാർ കണക്ക്. കേരള കേഡറിൽ ജോലിയിൽ പ്രവേശിച്ചശേഷം പഠനാവശ്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ദീർഘകാല അവധിയിൽ പോകുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വർധിക്കുകയാണ്.
ഏഴുവർഷം സർവിസ് പൂർത്തിയാകാത്തവർക്കും പഠനാവശ്യം ഒഴികെ ദീർഘകാലാവധി അനുവദിക്കാമെന്ന ഒാൾ ഇന്ത്യ സർവിസ് (ലീവ്) റൂൾസ് പ്രയോജനപ്പെടുത്തുന്നതും കേരളത്തിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.