വെളിയം: സ്ത്രീധനം നൽകാത്തതിെൻറ പേരിൽ ഭർത്താവും ഭർതൃമാതാവും പട്ടിണിക്കിട്ട് കൊ ന്ന പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തുഷാരയുടെ വീട്ടിൽ വനിത കമീഷൻ അംഗം ഷാഹിദ കമാലും സംഘവും തെളിവെടുപ്പ് നടത്തി. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു തെളിവെടുപ്പ്. പൂയപ്പള്ളി സി.ഐയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മാസങ്ങളായി ഭക്ഷണം നൽകാത്തതും ക്രൂര പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപവീടുകളിൽ തുഷാരയുടെ ഭർത്താവിനെയും ബന്ധുക്കളെയും കുറിച്ച് തിരക്കിയപ്പോൾ ഇവർക്ക് പ്രദേശവാസികളുമായി ബന്ധമില്ലെന്ന വിവരമാണ് കമീഷന് ലഭിച്ചത്. തുഷാരയുടെ കുട്ടികളെ ശിശു ക്ഷേമസമിതി ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.