അടിമാലി: ഹണിട്രാപ്പിലൂടെ വ്യാപാരിയുടെ പണം തട്ടിയ സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. അടിമാലി ബാറിലെ അഭിഭാഷകൻ ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യു (50), കല്ലാർകുട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി (32), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയിൽ ഷൈജൻ (43), ഇരുമ്പുപാലം പടിക്കപ്പ് തട്ടായത്ത് ഷമീർ (മുഹമ്മദ് -38) എന്നിവരാണ് അറസ്റ്റിലായത്. അടിമാലിയിലെ ചെരിപ്പ് കടയുടമ വിജയെൻറ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിജയെൻറ ബന്ധുവിെൻറ 9.5 സെൻറ് സ്ഥലം വാങ്ങാൻ എന്ന പേരിൽ അജിതയെന്ന പേരിൽ ലതാദേവി ജനുവരി 27ന് വിജയെൻറ വീട്ടിലെത്തി. ഒറ്റക്കായിരുന്ന വിജയനുമായി സ്ഥലം വിൽപന സംസാരിക്കുന്നതിനിടെ അടുത്തിടപഴകുന്ന ചിത്രങ്ങൾ ഇയാൾ അറിയാതെ ഇവർ ഫോണിൽ പകർത്തി. തുടർന്ന് റിട്ട. ഡിവൈ.എസ്.പി എന്ന് സ്വയം പരിചയപ്പെടുത്തി ഷൈജൻ വിജയനെ വിളിച്ച് യുവതിയുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെന്നും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാൾ നിർദേശിച്ചപ്രകാരം അഭിഭാഷകെൻറ ഓഫിസിൽ എത്തിയ വിജയേനാട് 70,000 രൂപ അഭിഭാഷകൻ വാങ്ങി. പിന്നീട് ഷൈജൻ ഷമീറിനെ ഉപേയാഗിച്ച് വീണ്ടും ഭീഷണിപ്പെടുത്തി 57,000 കൂടി വാങ്ങി. വീണ്ടും അഭിഭാഷകെൻറ ഓഫിസിൽ തങ്ങി പ്രതികളായ നാലുപേരും ഗൂഢാേലാചന നടത്തി മൂന്ന് ചെക്ക് ലീഫിലായി 7.5 ലക്ഷം രൂപ കൂടി എഴുതി വാങ്ങി. രണ്ട് മുദ്രപ്പത്രങ്ങളും ഒപ്പിട്ട് വാങ്ങി.
വീണ്ടും സമ്മർദം ചെലുത്തിയിട്ടും പണം ലഭിക്കാതായതോടെ സംഘം വിജയെൻറ ബന്ധുക്കളെയും കുടുംബാംഗങ്ങെളയും ഭീഷണിപ്പെടുത്തി. ഇതോടെ വിജയൻ ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
പിടിയിലായ ഷൈജനും ലതാദേവിയും 2017ൽ കത്തിപ്പാറയിലെ പോസ്റ്റ്മാനെ ഇതേ രീതിയിൽ കെണിയിൽപെടുത്തി പണം തട്ടിയിരുന്നു. ഈ കേസ് വിചാരണയിലാണ്. ഷൈജനെതിരെ ഒമ്പത് കേസുകൾ അടിമാലിയിലുണ്ട്. അഭിഭാഷകനെ അറസ്റ്റ് ചെയ്തേതാടെ പരാതിയുമായി കൂടുതൽപേർ എത്തി. അതിനിടെ, ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന പേരിൽ പതിനാലാംമൈൽ സ്വദേശിയെ ഭീഷണിപ്പെടുത്തി 25,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇവർക്കെതിരെ വെള്ളിയാഴ്ച മറ്റൊരു കേസും അടിമാലി െപാലീസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.