ഫോൺ കെണി കേസ്: തീർപ്പാക്കരുതെന്ന് ഹരജി 

കൊച്ചി: മുൻമന്ത്രി എ.കെ ശശീന്ദ്രെൻറ ഫോൺകെണിക്കേസ് തീർപ്പാക്കരുതെന്ന് ഹരജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹരജി നൽകിയത്. പ്രോസിക്യൂഷന് അനുകൂലമായി യുവതി മൊഴി നൽകാത്തത് കൊണ്ടാണെന്ന് മഹാലക്ഷ്മി നൽകിയ പൊതുതാൽപര്യ ഹരജിയിൽ പറയുന്നു. കേസിൽ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് യുവതി ഹരജി നൽകിയത്. 

കേസിൽ ഇന്ന് വിധി പുറപ്പെടുവിക്കരുതെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമല്ലെന്നും ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ ഹരജിയിൽ വാദം കേൾക്കാമെന്നും കോടതി പറഞ്ഞു. 

പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നുമാണ് കേസ്.

പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണിൽ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ മൊഴി നൽകി. തന്നോട് ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവർ കോടതിയെ അറിയിച്ചു. 

നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ ഹരജി പിൻവലിച്ചു. അതിനുശേഷമാണ് ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ഇപ്പോൾ വീണ്ടും മൊഴി മാറ്റിയിരിക്കുന്നത്. കുറ്റവിമുക്തനായാൽ ശശീന്ദ്രന് മന്ത്രി പദം തിരിച്ചു കിട്ടാൻ സാധ്യത ഏറും.

Tags:    
News Summary - Honey Trap Case Plea against saseendran-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.