തൊടുപുഴ: സംസ്ഥാനത്ത് ചെറുകിട കർഷകരടക്കം ഉൽപാദിപ്പിക്കുന്ന തേനിൽ ജലാംശം കൂട ുതലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി. ജലാംശം 25ൽനിന്ന് 20 ശതമാനമാക്കി നിജപ്പെട ുത്തിയതോടെ വിൽപന കേന്ദ്രങ്ങളിൽനിന്ന് കേരളത്തിൽനിന്നുള്ള തേൻ ഒഴിവാക്കപ്പെടുന്നു. ജലാംശം കൂടുതലുള്ള തേൻ വിറ്റെന്ന പേരിൽ ഇടുക്കി അറക്കുളം സ്വദേശിയായ കർഷകന് ഭക്ഷ്യസുരക്ഷ അതോറിറ്റി അസി. കമീഷണർ നോട്ടീസ് അയച്ചതോടെ നിയമ നടപടി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകർ.
കൊച്ചി കിൻഫ്ര പാർക്കിൽ ചെറിയ യൂനിറ്റായി പ്രവർത്തിക്കുന്ന നിബി കൊട്ടാരത്തിനാണ് നോട്ടീസ് ലഭിച്ചത്. അഞ്ചു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്നതാണ് കേസ്. നിബി വിപണിയിലെത്തിച്ച തേനിൽ ജലാംശം 21.35 ശതമാനമാണെന്നാണ് പരിശോധനയിൽ കണ്ടത്. കേരളത്തിലെ തനത് തേനിലെ ശരാശരി ജലാംശം 22 മുതൽ 25 ശതമാനം വരെയാണ്. പുതിയ നിബന്ധന പാലിച്ച് കേരളത്തിൽ വൻതേൻ ഉൽപാദനം പ്രായോഗികമല്ലെന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ വ്യതിയാനവും ഇവിടെ വളരുന്ന തേനീച്ചയുടെ പ്രത്യേകതയും കാരണം കേരളത്തിലെ തേനിന് താരതമ്യേന ജലാംശം കൂടുതലുണ്ടാകും.
ഗുണനിലവാരത്തിെൻറ കാര്യത്തിൽ മികച്ചു നിൽക്കുന്നതിനാൽ വിദേശരാജ്യങ്ങളിൽപോലും ആവശ്യക്കാരേറെയാണ്. പരിശോധനയിലെല്ലാം ഗുണനിലവാരം പുലർത്തുന്ന കേരള തേനിനെ വിപണിയിൽനിന്ന് പുറംതള്ളാൻ ശ്രമിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നടപടിയെന്ന് ആരോപണമുണ്ട്. അഗ്മാർക്കും പ്രിവൻഷൻ ഓഫ് ഫുഡ് അഡൽട്രേഷൻ ആക്ടും തേനിൽ 25 ശതമാനം വരെ ജലാംശമാകാമെന്ന് വ്യക്തമാക്കുമ്പോഴാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ പുതിയ ചട്ടം. സംസ്കരണ ഉപകരണങ്ങളുണ്ടെങ്കിൽ ജലാംശം 20 ശതമാനത്തിൽ താഴെയെത്തിക്കാം. പക്ഷേ, 20 മുതൽ 70 ലക്ഷം രൂപവരെ വില വരുന്ന ഇവ സാധാരണ കർഷകർക്ക് അപ്രാപ്യമാണ്. മാത്രമല്ല ജലാംശം വറ്റിക്കുന്നതുമൂലം തേനിെൻറ ഗുണമേന്മ കുറയുമെന്ന് കർഷകർ പറയുന്നു. കൃഷി മന്ത്രിക്കടക്കം പരാതി നൽകാനൊരുങ്ങുകയാണ് കർഷകരും ചെറുകിട വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.