കൊച്ചി: പാമ്പാടി നെഹ്റു ഗ്രൂപ് ചെയര്മാന് പി. കൃഷ്ണദാസിെന തിങ്കളാഴ്ച അറസ്റ്റിന് ചെയ്തതിനു പിന്നാലെ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. ആദ്യവിവര സ്റ്റേറ്റ്മെൻറിലുണ്ടായിരുന്നതിന് പുറമെ കടുത്ത വകുപ്പുകൾ കൂട്ടിച്ചേർത്തെന്ന ആരോപണത്തെ തുടർന്നാണ് കോടതി അതൃപ്തി അറിയിച്ചത്.
പരാതിക്കാരനില്ലാത്ത ആക്ഷേപം െപാലീസിന് എന്തിനാണെന്നും പരാതിയില്‍ പറയാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതെന്തിനെന്നും കോടതി ആരാഞ്ഞു. നെഹ്റു കോളജ് ഗ്രൂപ്പിന് കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷഹീറിനെ മർദിച്ച കേസില്‍ കൃഷ്ണദാസ് നൽകിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
വിദ്യാർഥിയെ ക്യഷ്ണദാസ് മർദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഈ കേസില്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കേ െപാലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, െപാലീസിെൻറ നടപടി നിയമപരമല്ലെന്നും പരാതിയിലും രഹസ്യമൊഴിയിലുമില്ലാത്ത കാര്യങ്ങള്‍ െപാലീസ് കൂട്ടിച്ചേര്‍ത്തതായും കൃഷ്ണദാസിെൻറ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
വിദ്യാർഥിയുടെ പരാതിയിലില്ലാത്ത തട്ടിക്കൊണ്ടു പോകൽ, പണാപഹരണം തുടങ്ങിയ വകുപ്പുകള്‍ െപാലീസാണോ കൂട്ടിച്ചേർത്തതെന്ന് കോടതി ആരാഞ്ഞു. പരാതിക്കാരെൻറ മൊഴിയിലില്ലാത്ത കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടാക്കുകയായിരുന്നോ? കോടതിയെ ഉദ്യോഗസ്ഥർ വിഡ്ഢികളാക്കരുത്. ഇങ്ങനെയുള്ള പൊലീസുകാരെ എന്തുചെയ്യണമെന്ന് കോടതിക്കറിയാം. പൊതുജന താല്പര്യം നോക്കിയല്ല കേസ് അന്വേഷണം നടത്തേണ്ടത്. ഇത്തരം കുൽസിത ശ്രമങ്ങൾ തുടരുന്നത് ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് മുമ്പാകെയുള്ള മറ്റ് കേസുകളെയും ബാധിക്കാനിടയാക്കും.
ഇത്തരം നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായാല്‍ ൈകയും കെട്ടി നോക്കി നില്‍ക്കില്ല. കേസിെൻറ യഥാര്‍ഥ വസ്തുതകളാണ് രേഖകളില്‍ ഉണ്ടാകേണ്ടത്. തെറ്റായ നടപടിക്രമങ്ങള്‍ െപാലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായാല്‍ അത്തരം ഉദ്യോസ്ഥര്‍ സര്വിസിലുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് കോടതിയുടെ ആശങ്ക അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാൻ സര്‍ക്കാര്‍ അഭിഭാഷകനോട് നിർദേശിച്ചു. കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹരജി ചൊവ്വാഴ്ച രാവിലെ പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.