കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് അഡി. ചീഫ് സെക്രട്ടറിയും വിശദീകരണപത്രിക സമർപ്പിക്കണമെന്ന് ഹൈകോടതി. ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹരജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജേക്കബ് തോമസിന് നോട്ടീസ് നൽകുന്ന കാര്യം ഹരജി ഫയലിൽ സ്വീകരിച്ചശേഷം തീരുമാനിക്കാമെന്നും സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവിൽ പറയുന്നു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഓഫിസുകളിൽ സോളാർ പാനൽ സ്ഥാപിച്ചതിലും വിദേശ കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ചൂണ്ടിക്കാട്ടി മൈക്കിൾ വർഗീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നു.
ഇത് വിശദ വാദം കേട്ട് കോടതി തള്ളിയതിനെത്തുടർന്നാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.