കൊച്ചി: എന്തു തടസ്സമുണ്ടായാലും കോടതിവിധികൾ നടപ്പാക്കുകതന്നെ വേണമെന്ന് ഹൈകോടതി. സാമൂഹികസാഹചര്യങ്ങൾ ഇതിന് തടസ്സമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വ്യക്തമാക്കി. കോതമംഗലം ചെറിയ പള്ളി പ്രശ്നത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയുള്ള നടപടി അനിവാര്യമാണെന്നും ക്രമസമാധാനപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നുമുള്ള സർക്കാർ മറുപടിയെ വിമർശിച്ചാണ് ഈ നിരീക്ഷണം.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രശ്നങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. വിശുദ്ധമേഖലയായ പള്ളിയിൽ രക്തച്ചൊരിച്ചിലും ടിയർഗ്യാസും അനുവദിക്കാനാവില്ലെന്നാണ് സർക്കാർ വാദം. ഇത് അംഗീകരിക്കാനാവില്ല. ആളപായമുണ്ടെന്നുപറഞ്ഞ് കോടതിയോട് വിലപേശാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിയമത്തിെൻറ പിൻബലമുള്ള സർക്കാറിന് മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാനാവാത്തവിധം നിസ്സഹായതയുണ്ടെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കലക്ടർ പള്ളി ഏറ്റെടുക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.