കൊച്ചി: വി.ഐ.പികളുടെ സന്ദർശനവേളയിൽ മാത്രം റോഡുകൾ പെട്ടെന്ന് നന്നാക്കാൻ കഴിയു ന്നതെങ്ങനെയെന്ന് ഹൈകോടതി. റോഡിൽ വീണ് വാഹനയാത്രക്കാർ മരിച്ചിട്ടും അറ്റകുറ്റപ് പണി നടത്താത്ത റോഡുകളും വി.ഐ.പികൾ വരുേമ്പാൾ അതിവേഗമാണ് നന്നാക്കുന്നത്. സാധാരണ ക്കാർക്കുവേണ്ടിയും ഇങ്ങനെയൊക്കെ ചെയ്യാനാവില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനോട് ആരാഞ്ഞു.
ഡച്ച് രാജാവും രാജ്ഞിയും കൊച്ചി സന്ദർശിക്കുന്നതിന് മുന്നോടിയായി നഗരത്തിൽ റോഡുകളിലെ കുഴിയടക്കൽ തിരക്കിട്ട് പൂർത്തിയാക്കിയത് പരോക്ഷമായി സൂചിപ്പിച്ചാണ് ഹൈകോടതി നിരീക്ഷണം. നഗരത്തിലെ റോഡുകൾ നന്നാക്കാൻ നിർദേശിക്കണെമന്നാവശ്യപ്പെട്ട് എറണാകുളത്തെ സബർബൻ ട്രാവത്സ് ഉടമ സി.പി. അജിത്കുമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചത്. ഗുരുതര പരിക്കേറ്റവരും ഏറെയുണ്ട്. വീട്ടിൽനിന്നിറങ്ങിയാൽ അപകടത്തിൽപ്പെടാതെ തിരിച്ചെത്തുമെന്ന് ഒരുറപ്പുമില്ല. റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇതുവരെ എത്രപേരെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.