തിരുവനന്തപുരം: ജൂലൈ 25 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഒ ാറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, 23ന് കണ്ണ ൂർ കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട്. ഇൗ ജില്ലകളിൽ അതിതീവ്ര മഴ (24 മണിക്കൂ റിൽ 204 മില്ലീമീറ്ററിൽ കൂടുതൽ) സാധ്യതയാണ് പ്രവചനം. തുടർ ദിവസങ്ങളിൽ അതിതീവ്ര മഴ വെള ്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവക്ക് സാധ്യത വർധിപ്പിക്കും.
ജൂലൈ 22ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോട് 23ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് 25ന് കോഴിക്കോടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പിനും താലൂക്ക് തല കൺട്രോൾ റൂമുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
കേരള തീരത്ത് 3.7 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് നാഷനൽ സെൻറർ ഫോർ ഒാഷ്യൻ ഇൻഫർമേഷൻ സർവിസ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കാറ്റും ശക്തിപ്പെട്ടു. തീരദേശങ്ങളെല്ലാം കടലാക്രമണ ഭീതിയിലാണ്.
കാറ്റിെൻറ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
ജൂലൈ 22- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്
ജൂലൈ 23- പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി
ജൂലൈ 24- മലപ്പുറം
ജൂലൈ 25- കണ്ണൂർ, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.